Monday, September 26, 2011

വട്ടുകേസുകളുടെ രണ്ടാം പിറന്നാളും ...ഐഡിയ സ്റ്റാര്‍സിങ്ങര്‍ സീസണ്‍ സിക്സും

വട്ടുകേസുകളുടെ രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന സമയത്തില്‍ സുഹൃത്തുക്കളായ എല്ലാ ബ്ലോഗുസഹോദരന്‍മാര്‍ക്കും സഹോദരികള്‍ക്കും നന്ദി പറയുന്നു .. നിങ്ങളുടെ വിലയേറിയ വാക്കുകള്‍ കേട്ടുകൊണ്ടാണ് ഇതുവരെ എത്തിയതും തുടര്‍ന്നു മുന്നോട്ടുള്ള പ്രയാണം തുടരുന്നതും...ഇനിയും ഇതുപോലെ തുടര്‍ന്നു കാണുമെന്നും അറിയാം..
വേറെ എന്താ ...എല്ലാവര്‍ക്കും ഓരോ മുത്തുഗവു ...


ഇതില്‍ നിന്നും ഓരോ സ്വീറ്റ് വീതം എടുത്തോളൂ ....

എന്നാല്‍ പിന്നെ ...
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കൂടി ചേര്‍ത്ത് ഒരു പോസ്ടാക്കാം എന്ന് കരുതി, മിനിഞ്ഞാന്ന് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ അഞ്ചു കഴിഞ്ഞു . ആറിലേക്ക് കടന്നു. ചെന്നയില്‍ നിന്നും എത്തിയ കല്‍പ്പന രാഘവേന്ദ്ര ഒരുകോടിയുടെ ഫ്ലാറ്റ് നേടി . മൃദുല രണ്ടാം സ്ഥാനവും നേടി.

ഷഡ്ജം
ഗാന്ധാരത്തില്‍ ലയിക്കാത്തത് എന്തേസംഗതികള്‍ എത്ര കൂട്ടാന്‍ പറ്റുമോ അത്രയും നല്ലത് അല്ലെങ്കില്‍ കാര്യം പോക്കാ ..മോനേശരത് സീസണ്‍ സിക്സില്‍ ഇല്ലല്ലോ ... പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആണല്ലോ പകരം വന്നിരിക്കുന്നത്. കൂടെ ഗാനഗന്ധര്‍വന്‍ യേശുദാസും ചിത്രയും ഹരിഹരനും... ഫൈനല്‍ വളരെ ഗംഭീരമായിരുന്നു.

വിധികര്‍ത്താക്കളുടെ
തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സ് .. ഇവര്‍ക്ക് ഇതിനും വോട്ട് ചോദിചൂടെ sms കുറച്ചു അവര്‍ക്കും അയച്ചു കൊടുക്കാമായിരുന്നുകഷ്ടപ്പെട്ട് ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രാക്ടീസ്ചെയ്തു വന്നപിള്ളേരെ അവസാനം ഒന്ന് 'കുടയുക' ഇപ്പോള്‍ ഒരു പതിവാ,തുടക്കത്തില്‍ നന്നെന്നു പറയും പിന്നെ തുടങ്ങും കേസില്ലാ വക്കീലിന് പെട്ടെന്ന് കേസ് കിട്ടിയപോലെകിടിലന്‍ വിസ്താരം

ഒരു
റിയാലിറ്റി എപിസോഡിലെ അനുഭവം പറയാം ഒരു സിങ്ങര്‍ പാട്ട് പാടി കഴിഞ്ഞു പാട്ടിന്റെയും സംഗതിയും ഉപസങ്ങതികളും കഴിഞ്ഞു ഓരോ വരിയും മൂന്നും നാലും വട്ടം കേള്‍പ്പിക്കുകയും ചെയ്തതിനു ശേഷം എല്ലാ ക്രോസ് വിസ്താരത്തിന് ശേഷം വിധി കര്‍ത്താവു പറയുകയാ പാട്ട് ഞാന്‍ കേട്ടിട്ടില്ല എന്ന്, ചിരിക്കാതെ എന്ത് ചെയ്യും കേള്‍ക്കാത്ത പാട്ടിന്റെ കാര്യം ഇങ്ങിനെയെന്കില്‍ കേട്ടതിന്റെ കാര്യം പറയണോതകര്‍ത്തു കളയുമല്ലോ..

കാലംകഴിയുംതോറും
എല്ലാറ്റിനും എവിടെയും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ ഒരു മാറ്റംഅനിവാര്യം എന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ പറയുമ്പോലെ, അതുപോലെ ഇവിടെയും സംഭവിചെന്നെ ഉള്ളൂ, പതിനായിരങ്ങളും, ലക്ഷങ്ങളും ഒക്കെപോയി കോടികള്‍ കൊണ്ടാണല്ലോ അമ്മാനമാടുന്നത് ഇതിനിടെ അഭിരുചി നോക്കാന്‍ എവിടെ സമയം റിയാലിറ്റി ഷോ അല്ലല്ലോ റിയല്‍ അല്ലേ

എല്ലാറ്റിനും മറുഭാഗവും ഉണ്ടാകുമല്ലോ അതും പറയണമല്ലോ .. അല്ലേ

വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവനവന്റെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും അതില്‍ കൂടുതല്‍ അറിവ് നേടുവാനും ഇതിലൂടെ സാധിക്കും എന്നുള്ളത് വളരെ നല്ല കാര്യമാണ് ഒരു നല്ല കരിയര്‍ രൂപപ്പെടുത്താന്‍ ഇത് മൂലം കഴിയും കലയുടെ ഔന്നിത്യതിലെത്താന്‍ ഒരുചവിട്ടുപടിയായി തീരുന്നുണ്ട്‌, നമ്മുടെ നാട്ടില്‍ നവപ്രതിഭാശാലികളായ കുറെ കലാകാരന്‍മാര്‍ ഉണ്ടാകുന്നതു നമ്മള്‍ക്കെല്ലാവര്‍ക്കും അഭിമാനിക്കാം

ടിടി ആറും ... ഞാനും ... പിന്നെ എഗ്മോറും





യാത്രാനുഭവങ്ങള്‍... സന്തോഷം നിറഞ്ഞതും, എന്നെന്നും ഓര്‍ത്തു വെക്കാവുന്നവയും ആയ കുറെ മുഹൂര്‍ത്തങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും ഞാന്‍ മുന്‍പ് ഒന്നുരണ്ടു അനുഭവങ്ങള്‍ എഴുതിയിരുന്നു.
ടോര്‍ച്ച്‌ ബസിന്റെ ഹെഡ്‌ ലൈറ്റ്‌ ആയപ്പോള്‍ , സത്യസന്ധനായ കണ്ടക്ടര്‍, പാവം മോഷ്ടാവായി കണ്ടു കാണും...

രാവിലെ കണ്ണൂരെക്കും, വൈകുന്നേരം തിരിച്ചു വീട്ടിലേക്കും ട്രെയിനിലാണ് യാത്ര ചെയ്യുന്നത് ഒരു പത്തു മിനുട്ട് യാത്ര, ബസ്സില്‍ യാത്ര ചെയ്യേണ്ടിവരില്ല, ഓഫീസില്‍ നിന്നും ലേറ്റായി ഇറങ്ങിയാല്‍ ബസ്സുതന്നെ ശരണം. വൈകുന്നേരം പോകുമ്പോള്‍ എഗ്മോറിനായിരിക്കും ചെന്നൈ നിന്നും മാംഗളൂര്‍ക്ക് പോകുന്ന ട്രെയിന്‍. കണ്ണൂരില്‍ നിന്നും കയറും.. സീസണ്‍ ടിക്കറ്റില്‍ .. നമുക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്ര പാടില്ല, എന്നാല്‍ സ്ലീപ്പറിലേ യാത്ര ചെയ്യാറുള്ളൂ.എന്നും ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടെന്നു ചിലപ്പോള്‍ തോന്നും അതാണ്‌ കേട്ടോ ... ടിടിആര്‍ ഇടയ്ക്കൊക്കെ സീസണ്‍ ടിക്കട്റ്റ് ചോദിക്കും, എന്നാല്‍ ഇന്നലെ കുറച്ചു പ്രായമുള്ള ഒരു ടിടിആര്‍ ഞാന്‍ ഇരിക്കുന്നത് വഴി പോയപ്പോള്‍ ഒരു തമാശ എന്നോണം ടിക്കറ്റ് ചോദിച്ചു ഞാന്‍ അലക് ഷ്യമായി പുറത്തു നോക്കിയിരിക്കുകയായിരുന്നു. ഞാന്‍ സീസണ്‍ അയാള്‍ക്ക് കൊടുത്തു. ഒരു പുഞ്ചിരിയും... അതിനു കാശൊന്നും വേണ്ടല്ലോ ... ടിടിആര്‍ എന്നെ ഒന്ന് നോക്കി.. പറഞ്ഞു ... സീസണ്‍ എത്രവരെയാ ... ഞാന്‍ വിട്ടില്ല 25 വരെ ഉണ്ട്. തറപ്പിച്ചു പറഞ്ഞു. എന്തോ കേട്ടപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി കാണും. മറന്നു പോയതായിരിക്കും ... എന്നിട്ട് ഒരു ചെറു ചിരിയോടെ നാളെ സീസണ്‍ പുതുക്കി കയറിയാല്‍ മതി കേട്ടോ .... ഞാന്‍ ഞെട്ടിപ്പോയി .. എന്‍റെ മനസ്സില്‍ രണ്ടുമാസം മുന്‍പേ ഉണ്ടായിരുന്ന തീയതി ആയിരുന്നു 25 വരെ. അതാണ്‌ അയാളോട് തട്ടി വിട്ടതും. പക്ഷെ ഈ മാസം 22 വരെ മാത്രമേ സീസണ്‍ ഉണ്ടായിരുന്നുള്ളൂ ... 250 രൂപ ഫൈനില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറയാം ... കഴിഞ്ഞ മാസത്തെ സീസണ്‍ എടുത്തു തീയതി ഒന്നും നോക്കികാണില്ല... ചിലപ്പോള്‍ ട്രെയിന്‍ വന്നു കാണും .... ഓടിക്കയറികാനും ടികറ്റ് കൌണ്ടറില്‍ വൈകുന്നേരം തിരക്കല്ലേ ....

ട്രെയിന്‍ ഇറങ്ങി വീട്ടിലോട്ടു നടന്നു .... ട്രെയിന്‍ അതിന്റെ ലകഷ്യസ്ഥാനത്തേക്ക് കുതിച്ചു ....

Tuesday, September 20, 2011

ഗിന്നസ്സിലേക്ക് ഒരു പൂക്കളം






കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ ഒരുക്കിയ ഒത്തൊരുമ പൂക്കളം ഗിന്നസ്സിലേക്ക്...
കണ്ണൂരിന് സ്വന്തം.
21, 626 ചതുരശ്ര അടിയില്‍ 20 ടണ്‍ പൂക്കള്‍ കൊണ്ട് നിര്മ്മിച്ച ഈ പൂക്കളം ഒരപൂര്‍വ്വ കാഴ്ചയായി മാറി. 40,000 ചതുരശ്ര അടിയില്‍ ഇതിനായി നിര്‍മ്മിച്ച പന്തല്‍ മുമ്പേ ലിംക റികോര്‍ഡില്‍ ഇടംപിടിച്ചു കഴിഞ്ഞു.
1500 പേര്‍ ഒത്തുചേര്‍ന്നു 45 മിനുട്ട് കൊണ്ട് പൂക്കളം ഒരുക്കി.

രണ്ടുനാള്‍ കലാകാരന്മാരുടെ ചിത്രകലാ ക്യാമ്പും അനുബന്ധിച്ച് ഉണ്ടായിരുന്നു. പഴയ സുഹൃത്തുക്കളെകാണുവാനും കുശലങ്ങള്‍ നടത്താനും കഴിഞ്ഞു.


Saturday, September 17, 2011

ഓണ സമ്മാനങ്ങള്‍ നല്‍കി !!!!





ബ്ലോഗര്‍മാരുടെ അഭ്യര്‍ഥന മാനിച്ച് ഈ വര്ഷം മിസ്റ്റര്‍ ബ്ലോഗറായി ഇടിവെട്ട് ലംബോധാരനും മിസ്സ്‌ ബ്ലോഗിയായി കള്ളിയങ്കാട്ടു ഭാനുവിനെയും തിരഞ്ഞെടുത്തിരിക്കുന്നു അവര്‍ക്ക് സ്വര്‍ണകിരീടവും ഇതിനോട് അനുബന്ധിച്ച് നല്‍കപ്പെട്ടു.

ഇക്കഴിഞ്ഞ തിരുവോണത്തിന്റെ ഭാഗമായി നടന്ന അടിക്കുറിപ്പ് മത്സരത്തില്‍, ലക്ഷക്കണക്കിന്‌ മത്സരാര്‍ത്തികളില്‍ നിന്നും നമ്മുടെ പ്രിയസ്നേഹിത ശ്രീ ക്ക് ഒന്നാം സമ്മാനം ആയിരം പൊന്‍പണവും, പ്രിയ സ്നേഹിതാ സേന സിദ്ദിക്കിനും , രാധേച്ചിക്കുംഒരുനാനോ കാറും നല്‍കി. മൂന്നാം സ്ഥാനക്കാരായ നൂരുപെര്‍ക്ക് താജ്‌ ഹോട്ടലില്‍ ഓണസദ്യയും ഏര്‍പ്പെടുത്തി. ആയിരം പേര്‍ക്ക് ഓണക്കോടിയും നല്‍കി. ഉത്തരങ്ങള്‍ എഴുതാന്‍ ആര്‍ക്കും സമയം കിട്ടിയില്ല .... ഓണത്തിരക്കായിരിക്കും അതിനാല്‍ പങ്കെടുത്തവര്‍ക്ക് വെറും കൈയ്യോടെ പോകേണ്ടിവന്നില്ല .....

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി വിധികര്‍ത്താക്കള്‍ അയ താമരാക്ഷന്‍ കുറുപ്പും സംഘവും (ഇദ്ദേഹത്തിനു മൂന്ന് MA) ആണ് ഉള്ളത് . ഊണും ഉറക്കവും ഒഴിഞ്ഞു അഹോരാത്രം പണിപ്പെട്ടു തിരഞ്ഞെടുത്ത ഈ വിജയികള്‍ക്ക് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. തിരുവോണ ദിവസവും അവര്‍ വിധി നിര്‍ണയത്തിനു മാറ്റി വച്ച് എന്നുള്ളത് അവരുടെ അര്‍പ്പണ ബോധത്തെ കാണിക്കുന്നു, അതിനു ഞങ്ങള്‍ എന്നും അവരോടു കടപ്പെട്ടിരിക്കുന്നു. നന്നേ കഷ്ടപ്പെട്ടു ഈ അഞ്ചു പേരടങ്ങുന്ന സംഘം. ഒരു മണിക്കൂര്‍ മുന്‍പേ തിരിച്ചു പോയതേ ഉള്ളൂ, ഭയങ്കര ക്ഷീണത്തോടെ ആയിരുന്നു അവര്‍ പോയത്.

നട്ടപിരാന്തനും, കൂതറതിരുമേനിക്കും ഈ മഹത്കര്‍മ്മത്തിന് വേണ്ടിയുള്ള അക്ഷീണ പ്രയത്നത്തെ വാനോളം പുകഴ്ത്തുന്നതില്‍ എനിക്ക് ഒരു മടിയും ഇല്ല. ഈ അവസരത്തില്‍ നട്ടപിരാന്തന്‍ പറയുകയുണ്ടായി അടുത്ത ഗ്രാമവാസികള്‍ക്കെല്ലാം ഓണസദ്യ എന്റെ വക കൊടുക്കാം എന്നും പണം എനിക്ക് ‘പുല്ലാണ് ’ എന്നും വേണമെങ്കില്‍ കേരളത്തിലെ എല്ലാവര്ക്കും സദ്യ കൊടുക്കാന്‍ ഞാന്‍ ഒരുക്കമാണെന്നും പറഞ്ഞു എവിടുന്നാണാവോ ഇത്രയും പണം… ആരെയോ വെട്ടിച്ചതുതന്നെ പിന്നല്ലാതെ …

ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന കാര്‍ക്കോടകന്റെ ഓട്ടന്തുള്ളല്‍ ഗംഭീരമായിരുന്നെന്നാണ് നടപിരാന്തന്‍ തന്റെ സ്വതസിദ്ധമായ ചിരിയോടെ മൊട്ടത്തലയും തടവിക്കൊണ്ട് പറഞ്ഞത്, കഥ പാഞ്ചാലി വസ്ത്രാക്ഷേപം ആയതിനാല്‍ ഓട്ടന്‍ തുള്ളലും കഴിഞ്ഞേ വീട്ടിലെക്കുള്ളൂ എന്ന് എപ്പോഴും തിരക്കുകൂട്ടുന്ന പിഷാരടി മാഷും , മാപ്ലയും ഇടയ്ക്കൊക്കെ പറഞ്ഞുകൊണ്ട് നടക്കുന്നത് , എന്തൊരു അവസ്ഥയാണ്‌ പ്രായത്തെ കുറിച്ചുപോലും ആലോചിക്കുന്നില്ലല്ലോ , എന്തോ അറിയില്ല കഥ പാഞ്ചാലി വസ്ത്രാക്ഷേപം ആയതുകൊണ്ടാണ്‌ എന്ന് തോന്നുന്നു സ്ത്രീകള്‍ കുറവായിരുന്നു . പുരുഷന്മാര്‍ക്കാനെന്കില്‍ നില്‍ക്കാന്‍ പോലും ഇടം കിട്ടിയില്ലെന്നാണ് ഭാരവാഹിയായ പോങ്ങുമ്മൂടന്‍ പറഞ്ഞത്

തിരുമെനിയനെങ്കില്‍ രാത്രി കുറെ വൈകിയാണ് ഇവിടെനിന്നും കൂട്ടും കത്തിച്ചു പോയത് കത്തി തീര്‍ന്നപ്പോള്‍ അവിടെയെങ്ങാനും കിടന്നുകളഞ്ഞോ ആവൊ, ഇല്ലത്തുനിന്നും മൂന്നാലു ദിവസം മുന്‍പ് ഇങ്ങോട്ട് ഇറങ്ങിയതാ … ഇല്ലത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെവന്നു നമ്മുടെ മേല്‍ പൊതുയോഗം കൂടുമോ എന്തോ ഈ പരിപാടിയുടെ ക്ഷീണം ഇതുവരെ വിട്ടുമാറിയിട്ടില്ല ..

മലയാള സിനിമയിലെ കുലസ്ത്രീയായ നമ്മുടെ കതിരൂര്‍ വെള്ളിയമ്മ ഈ വിവരം അറിഞ്ഞപ്പോള്‍ ഓസ്കാര്‍ അവാര്‍ഡ്‌ കിട്ടിയതുപോലെയായിരുന്നു , അവര്‍ ടെലിഫോണിലൂടെ പറയുകയുണ്ടായി ഓസ്കാര്‍ എവിടെ ഈ മഹാത്സംരംഭം എവിടെ കിടക്കുന്നു, ഒരു നിമിഷം എന്നെ സ്വര്ഗ്ഗതിലെക്കാണോ വിളിക്കുന്നത്‌ എന്നുകൂടി ചിന്തിച്ചുപോയി എന്നാണ് പറഞ്ഞത്. എന്ത് ചെയ്യാം രാവിലെ പുറപ്പെടാന്‍ ഉള്ളനേരം വരുവാനുള്ള ബസ്സ്‌ കല്യാണട്രിപ്പിനു പോയതിനാല്‍ വരാന്‍ സാദിച്ചില്ല അടുത്ത ബസ്സ്‌ ഉച്ചക്ക് മൂന്നുമൈക്കെ ഉള്ളൂ എന്നും സങ്കടതോടെയാണ് അവര്‍ ഫോണില്‍ അറിയിച്ചത് ..

എഴുത്തുകാരിയുടെ പ്രസംഗം തകര്പ്പനാനെന്നാണ് എല്ലാവരുടെയും അഭിപ്രായം, ബര്‍ലിത്താരത്തിന് ചെറിയപ്രോഗ്രാം ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് സ്ഥലം കാലിയക്കെണ്ടിയും വന്നു ജയന്തിയുടെ കവിതയും നന്നായിരുന്നു … ഒരുദിവസം മുഴുവനും പറഞ്ഞാലും തീരാത്ത അത്ര നല്ല കാര്യങ്ങളായിരുന്നു നടന്നത് ..
ദാ … പോങ്ങുമ്മൂടന്‍ ഒളികണ്ണിട്ടു വിളിക്കുന്നുണ്ട് അയാള്‍ക്ക്‌ ഇത് കഴിഞ്ഞു മറ്റൊരു മീറ്റിങ്ങ് ഉണ്ടെന്നു പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു … എന്തായാലും അടുത്തുതന്നെ നിങ്ങളെ വീണ്ടും കാണാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് ബ്ലോഗ്‌ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ..

ഇവര്‍ക്കൊക്കെ സമ്മാനം അയച്ചു കൊടുത്തിട്ടുണ്ട്‌, അതൊക്കെ സന്തോഷംനിറഞ്ഞ മനസ്സോടെ സ്വീകരിച്ചു എന്ന് കരുതണമെന്നും വിനീതമായി പറഞ്ഞു കൊണ്ട് ഈ വാക്കുകള്‍ ഉപസംഹരിക്കുന്നു …. എന്ന് നിങ്ങളുടെ സ്വന്തം വട്ടുകെസുകള്‍ …

എല്ലാമാലയാളികള്‍ക്കും സ്നേഹത്തിന്റെയും സമ്പത്ത്‌ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണാശംസകള്‍ നേരുന്നു ...

Thursday, September 15, 2011

ചാറ്റിങ്ങിലൂടെ ചതിക്കുഴിയിലേക്ക്




കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന അച്ഛനമ്മമാര്‍ തീര്‍ച്ചയായും കാണേണ്ട വീഡിയോ...

Saturday, September 3, 2011

തിരുവോണ മത്സരം .....ഓണം ബംബര്‍ !! ഓണക്കോടി ഫ്രീ!!

ഓണം വരവായി !!! ഒപ്പം ഓണ സമ്മാനങ്ങളും വരവായി !!!

ഇന്ന് വിശാഖം .... ആറാം നാള്‍ തിരുവോണം ....

കഴിഞ്ഞ വര്‍ഷം വളരെ ഗംഭീരമായി മത്സരം സംഘടിപ്പിച്ചു ...
വളരെയേറെ
സുഹൃത്തുക്കള്‍ പങ്കെടുത്തു വിജയിപ്പിച്ചു. സന്തോഷം...
എന്നാല്‍ വര്‍ഷം സമ്മാനങ്ങളും... കൂടാതെ ....
എന്തിനാ
പറയുന്നേ കണ്ടറിയാലോ അല്ലേ ......

പത്തു ചിത്രങ്ങള്‍ക്കും
നല്ല അടിക്കുറിപ്പ് രചിക്കൂ സമ്മാനം നേടൂ ...













ഒന്നാം സമ്മാനം ആയിരം പൊന്‍പണം അല്ലെങ്കില്‍ ഒരു ബെന്‍സ്‌ കാര്‍ ...
( ഏകദേശം അഞ്ഞൂറ് പവന്‍)

സ്ത്രീയാണെങ്കില്‍ ‘മിസ് യുനിവേര്സ് ’ ആയി പ്രഖ്യാപിക്കും,
പുരുഷനെങ്കില്‍ അടുത്ത അവരവരുടെ നാട്ടിലെ പഞ്ചായത്ത്‌ പ്രസിഡണ്ടും...

രണ്ടാം സമ്മാനം ഒരു സ്വര്‍ണ കിരീടം (ആയിരം പവന്‍ കാണും) ,
സ്ത്രീകള്‍ക്ക് സുവര്‍ണ കസവ് മുണ്ടും ഒരു നാനോ കാറും !

മൂന്നാം സമ്മാനം മുപ്പതു കറികള്‍ ഉള്ള ഗംഭീര സദ്യ (അടുത്തുള്ള ഫൈവ് സ്റാര്‍ ഹോട്ടല്‍ )

ഒട്ടും അമാന്തം കാട്ടേണ്ട ... തയ്യാറായിക്കൊള്ളൂ ... ചതയത്തിനു സമ്മാനം പ്രഖ്യാപിക്കും തീര്‍ച്ച .
....ഒരുവട്ടം ...രണ്ടുവട്ടം ..... മൂന്നുവട്ടം ...

എല്ലാവര്‍ക്കും ഓണാശംസകള്‍ കുറച്ചു നേരത്തെ തന്നത് കൊണ്ട് കുഴപ്പമൊന്നും വരില്ലല്ലോ അല്ലെ ....

വിശദമായി ആശംസകളുമായി നമുക്ക് കാണാം. ... സമ്മാനങ്ങളും .....
.......................................................................................................

ഇത്തവണത്തെ ഓണക്കോടി ഫ്രീ ആയി തയ്ക്കാന്‍ പഠിപ്പിക്കുന്നു






ആവശ്യമുള്ള സാധനങ്ങള്‍
നീളമുള്ള കോട്ടന്‍ തുണി - (50% പോളിയസ്റെര്‍ ആയാലും മതി), കളര്‍ നിങ്ങളുടെ അഭിരുചിപോലെ
നൂല്‍ - സെലക്ട്‌ ചെയ്ത തുണിയുടെ നിറമുള്ളത് (100% കളര്‍ മാച്ച് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം)

എടുക്കേണ്ട അളവുകള്‍
അരവണ്ണം, ഇടുപ്പുവണ്ണം, അരമുതല്‍ പാദം വരെയുള്ള നീളം

തയ്ക്കുന്നവിധം
നിങ്ങള്‍ വാങ്ങിച്ച തുണി (അരവണ്ണം 20 -30 ഇഞ്ചു ഉള്ളവര്‍ക്ക് 2 മീറ്റര്‍, 30 - 60 വരെ
ഉള്ളവര്‍ക്കു 4 മീറ്റര്‍) തറയിലോ, മേശയുടെ മുകളിലോ നിവര്‍ത്തി വിരിച്ച ശേഷം, തെക്കു പടിഞ്ഞാറു കോണില്‍ നിന്നും ട്രയാങ്കിള്‍ ഷേപ്പില്‍ മുറിച്ചെടുക്കുക (pic 1- കാണുന്നപോലെ) ഇതിന്റെ ഇരു ഭാഗങ്ങളിലും എമ്ബ്രോയിടരി ചെയ്യാന്‍ സാധിക്കുമെന്കില്‍ വളരെ നല്ലത് കൂടുതല്‍ ഭംഗിയാക്കാം. അതിനുശേഷം 10 ഇഞ്ചു വീതിയും അരമീറ്റര്‍ നീളത്തില്‍ തുണി മുറിച്ചെടുത്ത് (pic 2- കാണുന്നപോലെ) തയ്ച്ചു പിടിപ്പിക്കുക ബാക്കി വരുന്ന തുണിയുടെ അരികില്‍ നിന്നും ഒരു ഇഞ്ചു വീതിയില്‍ അവരവര്‍ക്കു വേണ്ടുന്ന നീളത്തില്‍ വെട്ടിയെടുത്ത ശേഷം മടക്കിതയ്ക്കുക (നാട എന്നപേരിലും ഇത് അറിയപ്പെടുന്നുണ്ട്) ഈ നാട നേര്‍പ്പകുതിക്ക് (pic 2) വച്ചു തയ്ക്കുക, തയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണം നാടയുടെ വീതി ഒരു സെന്റീമീറ്റര്‍ കൂടാന്‍ പാടില്ല. ഇത്രയും ആയാല്‍ നിങ്ങളുടെ മുന്നില്‍ ഒരു മനോഹര ഓണക്കോടി റെഡി.




ഇതിന്റെ ഗുണങ്ങള്‍
ഏതു കാലാവസ്ഥയിലും, ഏതു പ്രായക്കാര്‍ക്കും, ഏതു രാജ്യക്കാര്‍ക്കും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത, കൂടാതെ രാത്രിയിലും പകലും ഒരുപോലെ ഉപയോഗിക്കാം എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്, കൂടാതെ കളരി അഭ്യാസികള്‍ക്കു ഇതൊരു വരധാനമാണ്.
(ദിനംപ്രതി മാറിവരുന്ന പുതുപുത്തന്‍ പരിഷ്കാരങ്ങളുടെ ഇടയില്‍പെട്ട് പഴയ തലമുറകളില്‍ തിളങ്ങി നിന്ന ഈ രൂപം നാമാവശേഷമായി മാരിക്കൊണ്ടിരിക്കയാണ് ഇങ്ങിനെ പോയാല്‍ വരും തലമുറക്കാര്‍ ചിത്രം കണ്ടു ത്രിപ്തിപ്പെടെണ്ടിവരും)

Friday, August 5, 2011

പ്രവാസി യാത്ര

ഈ നാട്ടിലേക്കുള്ള യാത്ര ആഗ്രഹിച്ചതല്ലായിരുന്നു. ഈ നാടിനെ വെറുത്തത് കൊണ്ടല്ല. ഒരിക്കലും വെറുപ്പില്ല എന്ന് മാത്രമല്ല അതിരറ്റ ആദരവും സ്നേഹവുമാണ്. പക്ഷെ, ഈ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള പ്രചോദനം തന്റെ പ്രിയപ്പെട്ട അച്ഛനും.

അച്ഛനായിരുന്നു നിര്‍ബന്ധം തന്റെ മക്കള്‍ ഈ മരുഭൂമിയില്‍ കഷ്ടപ്പെടരുതെന്ന്. നഗരത്തിന്റെ വശ്യമായ അലങ്കാരങ്ങള്‍പ്പുറം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും അവ സമ്മാനിക്കുന്ന വിഷാദങ്ങളുടെയും ഇടയില്‍ രോഗഗ്രസ്തമായ പ്രവാസക്കൂടുകളിലേക്ക് തന്റെ മക്കളെ ചേക്കേറാന്‍ അനുവദിക്കില്ല എന്നത് അച് ഛന്റെ ഉറച്ച തീരുമാനമായിരുന്നു.

"മക്കള്‍ പഠിയ്ക്കണം. പഠിച്ച് ഉന്നതമായ നിലകളില്‍ എത്തണം. ഒന്നിലും ഒരു കുറവ് വരാതെ എല്ലാം ചെയ്യാന്‍ ഞാനുണ്ട്, നിങ്ങളുടെ അച് ഛനുണ്ട്."
പഴയ ലിപിയില്‍ ഭംഗിയായി എഴുതിയ കത്തിലെ വരികള്‍.
ഞങ്ങള്‍ക്കും അമ്മയ്ക്കും വേറെ വേറെയായിട്ടാണ് അച്ഛന്‍ കത്തുകളയക്കാറ്.
ഒരുപാട് ഉപദേശങ്ങള്‍, ഒരുപാട് തമാശകള്‍. എല്ലാം ഉണ്ടാവും കുനുകുനെ എഴുതി നിറച്ച ആ കത്തുകളില്‍. ഒരു പക്ഷെ, ഒരു നല്ല മനുഷ്യനിലേക്കുള്ള അന്വേഷണം ഉണ്ടെങ്കില്‍ ആര്‍ക്കും നിസ്സംശയം റഫര്‍ ചെയ്യാവുന്ന ഒരു ഗ്രന്ഥം തന്നെയാവും സൂക്ഷിച്ചു വെച്ചിട്ടുള്ള ആ കത്തുകള്‍. ജീവിതാനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളില്‍ നിന്ന് നല്ലതിനെ ഞങ്ങളിലേക്ക് പകര്‍ത്താനും ദോഷങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്ന് ഞങ്ങളെ പഠിപ്പിയ്ക്കാനും എത്ര സാരള്യത്തൊടെയാണ് ആ വരികള്‍ പരിശ്രമിക്കുന്നത്.

വളരെ പ്രൗഢമാണ് വിദ്യാഭ്യാസകാലത്തെ ഓര്‍മ്മകള്‍.
കുബേരപുത്രന്മാര്‍ക്കൊപ്പം ഇരിപ്പിടം പങ്കിട്ട്, വാഹനങ്ങള്‍ ഉപയോഗിച്ച്, വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്, ആഢമ്പര വീട്ടില്‍ ഉറങ്ങി....ഒന്നിനും ഒരു കുറവ് അനുഭവപ്പെടാതെ..!!
ഒടുവില്‍ എഞ്ചിനീറിങ്ങ് പാസ്സായി കലാലയത്തിനോട് വിട പറയുമ്പോള്‍ പിന്നെയും ചോദ്യം.
"ഇനി മറ്റെന്തെങ്കിലും പടിയ്ക്കണോ..? ഉപരിപഠനത്തിന് ആഗ്രഹമുണ്ടെങ്കില്‍ പറയണം..അച്ഛന് അതിനെ പറ്റിയൊന്നും കൂടുതല്‍ അറിയില്ല്യാ..അതോണ്ടാ.."

അച്ഛനോട് ഉണ്ടായിരുന്ന വിയോജിപ്പ് ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ മാത്രമേ അച്ഛന്‍ നാട്ടില്‍ വന്നിരുന്നുള്ളൂ. അതിന് പല കാരണങ്ങളും അച്ഛന്‍ പറയും. ലീവ് കിട്ടിയില്ല, അറബി സമ്മതിച്ചില്ല, ഇവിടെ എല്ലാം എന്റെ ചുമലിലാണ്. ഇട്ടെറിഞ്ഞ് പോരാന്‍ കഴിയില്ല.
എന്നൊക്കെ.

പക്ഷെ, കോളേജില്‍ അടയ്ക്കേണ്ട ഭാരിച്ച ഫീസും ഞങ്ങള്‍ക്കുള്ള വസ്ത്രങ്ങളും ഞങ്ങള്‍ ആവശ്യപ്പെട്ട സാധനങ്ങളുമൊക്കെ മുറ തെറ്റാതെ വരും.
കൂട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അച്ഛനെ പരിചയപ്പെടുത്തും.
"ഹി ഈസ് മാനേജര്‍ ഇന്‍ എ ബിഗ് കമ്പനി.."
വെസ്പ മാറ്റി പുതിയ ടു വീലറില്‍ കറങ്ങുമ്പോള്‍ കൂട്ടുകാര്‍ക്ക് അത്ഭുതവും അസൂയയും.
"യുവര്‍ ഫാദര്‍ ഈസ് റിയലി ഗ്രേയ്റ്റ് യാര്‍.."
ശരിയാണ്. ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന അച്ഛന്‍ ഗ്രേയ്റ്റല്ലാതെ പിന്നെന്താണ്.

ഫ്ളൈറ്റിലെ അസഹനീയമായ തണുപ്പില്‍ എയര്‍ഹോസ്റ്റസ് തന്ന കമ്പിളി പുതച്ച് ഇരിക്കവേ
നിമിഷങ്ങള്‍ക്കകം വിജയകരമായി ഫളൈറ്റ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ് .

പുറത്ത് അച്ഛന്റെ സ്നേഹിതന്‍ ബാലേട്ടന്‍ കാത്ത് നില്‍പുണ്ടായിരുന്നു. പുറത്തിറങ്ങിയ തന്നെ ബാലേട്ടന്‍ കെട്ടിപ്പിടിച്ചു.
"ഇത് എന്റെ ഗംഗയുടെ മോനല്ല.. ഗംഗ തന്നെയാണ്. "
ബാലേട്ടന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
"ഞാനൊരു പത്തിരുപത് വര്‍ഷം പിന്നോട്ട് പോയി മോനെ..അച്ഛനെ മുറിച്ച് വെച്ചത് പോലെ..ഇങ്ങനെയുണ്ടോ ഒരു രൂപസാദൃശ്യം!!!"
ഉള്ളില്‍ തോന്നിയ അഭിമാനം മുഖത്ത് പുഞ്ചിരിയായ് തെളിഞ്ഞു.
വണ്ടി ഓടിച്ചു കൊണ്ടിരുന്ന ബാലേട്ടനോട് വെറുതെ ചോദിച്ചു.
"ബാലേട്ടന് ...ഇന്ന് ഡ്യൂട്ടിയില്ലേ...."
അയാള്‍ ചിരിച്ചു. പിന്നെ പറഞ്ഞു. "ഇത് തന്നെയല്ലെ എന്റെ ഡ്യൂട്ടി.....!!"

തെല്ല് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന തന്നെ നോക്കി ബാലേട്ടന്‍ പറഞ്ഞു. "വിശ്വാസമായില്ലെന്ന് തോന്നുന്നു. ഞാന്‍ ടാക്സി ഡ്രൈവറാണ്. പത്തിരുപത്തഞ്ച് കൊല്ലായി ഓടിച്ചു കൊണ്ടേയിരിക്കുന്നു..."
ബാലേട്ടന്‍ ഉറക്കെ ചിരിച്ചു.

ആദ്യത്തെ ആശ്ചര്യവും അതുണ്ടാക്കിയ ഞെട്ടലും ബാലേട്ടനില്‍ നിന്ന് തുടങ്ങി. അമ്പലവീട്ടില്‍ ഗംഗാധരന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഒരു ടാക്സി ഡ്രൈവര്‍! അച്ഛന്റെ വലിയ മനസ്സിനെ തന്റെ മനസ്സിലേക്ക് ആവാഹിയ്ക്കാന്‍ ശ്രമിച്ചു.
കാറില്‍ എസിയുടെ തണുപ്പുണ്ടെങ്കിലും കോട്ട് ഊരി മടക്കി സീറ്റില്‍ വെച്ചു.
ഡല്‍ഹിയില്‍ കമ്പനി പ്രതിനിധിയായി ഒരു കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നറിയിച്ചപ്പോള്‍ അച്ഛന്‍ തന്നെ പണമയച്ച് തന്ന് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതായിരുന്നു സ്യൂട്ട്. ഇന്ന് ഷാര്‍ജയില്‍ കമ്പനിയ്ക്കു വേണ്ടി വരേണ്ടി വന്നപ്പോള്‍ അമ്മയ്ക്കായിരുന്നു നിര്‍ബന്ധം ഈ സ്യൂട്ട് തന്നെ ധരിക്കണമെന്ന്.
"അച്ഛനുറങ്ങുന്ന മണ്ണാണത്. ആ കുഴിമാടത്തില്‍ ഈ ഡ്രസ്സിട്ട് വേണം നീ പോകാന്‍ . അച് ഛനത് കാണും. സന്തോഷിക്കും."
പാവം അമ്മ!
എത്രയോ കുറച്ച് മാത്രമാണ് അവര്‍ ഒന്നിച്ച് കഴിഞ്ഞത്. ജീവിതത്തിന്റെ ഭൂരിഭാഗവും ഞങ്ങള്‍ക്ക് വേണ്ടി....

കാര്‍ സഡന്‍ ബ്റേക്കിട്ട് നിന്നു.
മുന്നില്‍ ട്രാക്ക് തെറ്റിച്ച് മറ്റൊരു കാര്‍.
"ന്താ...ഭയന്നോ...? " ബാലേട്ടന്റെ ചോദ്യം.
വെറുതെ ചിരിച്ചു.


ഞങ്ങളിപ്പോള്‍ കെട്ടിടസമുച്ചയങ്ങള്‍ പിന്നിലാക്കി അല്‍പം വിജനമായ പ്രദേശത്ത് എത്തിയിരിക്കുന്നു. ഇരുവശങ്ങളിലും പരന്നു കിടക്കുന്ന മരുഭൂമി. അകലെ മലകളുടെ അതാര്യമായ ചിത്രങ്ങള്‍. നാട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പാലക്കാട് കഴിഞ്ഞാല്‍ ഇത്തരം കാഴ്ചകള്‍ കണ്ടിട്ടുണ്ട്.

ഇത് രണ്ടാമത്തെ ആശ്ചര്യമാണ്.
അമ്പലവീട്ടിലെ ഗംഗാധരന്റെ ഫ്ളാറ്റ് ഏതെങ്കിലും ബഹുനില കെട്ടിടത്തിലായിരിക്കുമെന്ന് കരുതിയ തനിക്ക് തെറ്റിയിരിക്കുന്നു. കാര്‍ ചെന്ന് നിന്നത് ഒരു തീരപ്രദേശത്തായിരുന്നു. മരത്തടികളും പലകകളും ഉപയോഗിച്ച് പണിതിട്ടുള്ള ചെറിയ ചെറിയ വീടുകള്‍. ഒറ്റമുറിയുള്ള വീടുകള്‍. തികച്ചും അനാസൂത്രിതമായി അവ സ്ഥാപിച്ചിരിയ്ക്കുന്നു.

കമ്പനി അറേഞ്ച് ചെയ്തിരുന്ന താമസസൗകര്യം ഒഴിവാക്കി അച്ഛന്റെ മുറിയില്‍ മൂന്നെങ്കില്‍ മൂന്ന് ദിവസം കഴിയാന്‍ തനിക്കായിരുന്നു നിര്‍ബന്ധം. പക്ഷെ ഇവിടെ പ്രതീക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കുമെത്രയോ അപ്പുറത്താണ് കാര്യങ്ങള്‍!!
"വരൂ..ഇതാണ് ഞങ്ങളുടെ കൊട്ടാരങ്ങള്‍! കാരവന്‍സ് എന്ന് പറയും...ഹ ഹ ഹ ..."

കടലില്‍ കരയോട് ചേര്‍ന്ന് തുമ്പികള്‍ പോലെ വിവിധ വര്‍ണ്ണങ്ങളില്‍ മത്സ്യബന്ധന ബോട്ടുകള്‍.
രണ്ട്മൂന്ന് കാരവനുകള്‍ പിന്നിട്ട് പുറത്ത് ചെറിയൊരു വൃക്ഷത്തണലും തോട്ടവുമുള്ള ഒരു കാരവന് മുന്നില്‍ ഞങ്ങളെത്തി.

"ഇതാണ് ഞാനും മോന്റെ അച് ഛനും താമസിച്ചിരുന്ന വീട്. ഇപ്പോ... ഞാന്‍ മാത്രം..."
അത് പറയുമ്പോള്‍ ബാലേട്ടന്റെ തൊണ്ടയിടറിയിരുന്നു.

അകത്ത്-
ഇരുവശങ്ങളിലായി രണ്ടു കട്ടിലുകള്‍.
നടുക്ക്, ഒരറ്റത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതിന്മേല്‍ പഴയൊരു ടെലിവിഷ്യന്‍. അടിയില്‍ വളരെ പഴക്കമുള്ള തോഷിബയുടെ ഒരു സ്റ്റീരിയൊ ടേപ് റെകോര്‍ഡര്‍. അടുത്ത് തന്നെ ചിട്ടയില്‍ അടുക്കി വെച്ചിരുന്ന മെഹ്ദി ഹസ്സനും ഗുലാം അലിയും യേശുദാസും...
മുറിയുടെ ഒരു മൂലയില്‍ ചെറിയൊരു സ്റ്റൂളില്‍ ഉണ്ടായിരുന്ന കെറ്റ്ല്‍ ഓണ്‍ ചെയ്തു ബാലേട്ടന്‍.
എല്ലാം നോക്കി കട്ടിലില്‍ ഇരുന്നു.
"ഇതാണ് ..മോന്റെ അച് ഛന്റെ കട്ടില്‍...." താനിരിക്കുന്ന കട്ടില്‍ ചൂണ്ടിക്കാട്ടി ബാലേട്ടെന്‍ പറഞ്ഞു.
കരച്ചിലടക്കാനായില്ല. ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. ധരിച്ചിരുന്ന സൂട്ടും കോട്ടുമെല്ലാം അഴിച്ച് വലിച്ചെറിയണമെന്ന് തോന്നി.
ബാലേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. വാക്കുകള്‍ പുറത്തേക്ക് വരുന്നില്ലായിരുന്നു.
ചുമരില്‍ തൂങ്ങിക്കിടന്നിരുന്ന രണ്ട് നീളന്‍ കുപ്പായങ്ങള്‍. വളരെ പഴകിയ അവ ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു.
"അത് മോന്റെ അച്ഛന്‍ ബോട്ടില്‍ പോകുമ്പോള്‍ ഇട്ടിരുന്നതാ...."
മുഷിഞ്ഞതെന്ന് തോന്നുന്ന ആ അറബിക്കുപ്പായമെടുത്ത് നെഞ്ചോട് ചേര്‍ത്തു.
അച് ഛന്റെ മണത്തേക്കാള്‍ കടലിന്റെ മണമായിരുന്നു അതിന്.

"ഞാനത് അവിടുന്ന് മാറ്റിയില്ല. എന്റെ ഗംഗയുടെ സാമീപ്യം എനിക്കനുഭവിയ്ക്കാനായിരുന്നു അതവിടെ കിടക്കുമ്പോള്‍ ..."


തന്റെ സുഖങ്ങളെല്ലാം വെടിഞ്ഞ്, തന്റെ കഷ്ടപ്പാടുകള്‍ ആരെയും അറിയിക്കാതെ ഈ കടല്‍ തീരത്ത്.....ഈ ചെറിയ മരക്കുടിലില്‍...ജീവിതം ജീവിച്ചു തീര്‍ത്ത തന്റെ അച്ഛന്‍! തീര്‍ത്തും ഒരു ചന്ദനത്തിരിയുടെ ..ഒരു മെഴുക് തിരിയുടെ ജന്മമായിരുന്നു തന്റെ അച് ഛനെന്നറിഞ്ഞിരുന്നെങ്കില്‍....

തന്റെ സങ്കല്‍പത്തിലുണ്ടായിരുന്ന ആഢ്യനായ അച് ഛനേക്കാള്‍ എത്രയോ ഉയരത്തിലാണ് ഇപ്പോള്‍ താനറിഞ്ഞുകൊണ്ടിരിക്കുന്ന സ്നേഹനിധിയായ അച്ഛന്‍.

"മോന്റെ പഠിപ്പ് കഴിഞ്ഞപ്പോള്‍ ഉള്ളതെല്ലാം പെറുക്കിക്കൂട്ടി നാട്ടിലേക്ക് വരാനായിരുന്നു ഗംഗ ഉദ്ദേശിച്ചിരുന്നത്. എന്നോട് പല തവണ പറയുകേം ചെയ്തു."

കണ്ണു തുടച്ച് ബാലേട്ടന്‍ പറയുന്നത് കേട്ട് മിണ്ടാതിരുന്നു.

"ബോട്ടില്‍ വെച്ചായിരുന്നു അറ്റാക്ക്. മരിച്ചതിന് ശേഷമാണ് വെള്ളത്തില്‍ വീണതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷെ, മിസ്സിങ്ങിന് രണ്ടു ദിവസം കഴിഞ്ഞാണ് ബോഡി കണ്ടെത്താനായുള്ളൂ.......അപ്പോഴേക്കും ഒരു പാട്...."

"വേണ്ട ബാലേട്ടാ...മതി. എനിക്ക് കേള്‍ക്കാന്‍ വയ്യ."

സംസാരം പകുതിയില്‍ നിര്‍ത്തി ബാലേട്ടനും മൂകനായി ഇരുന്നു.
കയ്യിലെ അച്ഛന്റെ അറബിക്കുപ്പായം മുഖത്തോട് ചേര്‍ത്ത് ഉമ്മ വെച്ചു. പിന്നെ അച്ഛനോടെന്ന പോലെ ചോദിച്ചു.
"ഞങ്ങളെ പറ്റിക്ക്യായിരുന്നൂലേ...?"

കട്ടിലിനടിയില്‍ നിന്ന് ഒരു വലിയ പെട്ടി എടുത്ത് തനിയ്ക്ക് മുന്നില്‍ വെച്ചു ബാലേട്ടന്‍.
"ഇത് ഗംഗയുടെ പെട്ടിയാണ്. തുറന്ന് നോക്കണമെന്ന് പല തവണ കരുതി. ധൈര്യമുണ്ടായില്ല."

പോരുമ്പോള്‍ അമ്മ പറഞ്ഞത് ഓര്‍ത്തു.
"അച് ഛന്റെ സാധനങ്ങളും സാമഗ്രികളും ഒക്കെ കാണും അവിടെ. തരപ്പെടുമെങ്കില്‍ അതെല്ലാം ഇങ്ങോട്ട് അയക്കണം. അച് ഛനെയോ കാണാനായില്ല. "
കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അമ്മ വീണ്ടും പറഞ്ഞു.
"എത്ര ചെലവ് വന്നാലും എല്ലാം അയച്ചോളൂ..അച് ഛന്‍ ബാക്കി വെച്ച അച് ഛന്റെ ശേഷിപ്പുകള്‍..."

സാവധാനം പെട്ടി തുറന്നു.
തുറക്കുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ഉണ്ണിക്കണ്ണന്റെ ചിത്രം. ചുറ്റും ഞങ്ങളുടെ പല പ്രായത്തിലുള്ള ഫോട്ടൊകള്‍! അമ്മയുടെ ഫോട്ടൊ. വൃത്തിയായി റബര്‍ ബാന്റിട്ട് കെട്ടിവെച്ച കുറെ കത്തുകള്‍. ഒന്നു രണ്ട് ജോഡി ഡ്രെസ്സുകള്‍. കുറെ മരുന്നുകള്‍, ഡോക്ടറുടെ കുറിച്ചീട്ടുകള്‍...
മറ്റൊന്നുമില്ലായിരുന്നു അതില്‍.

‘ ഒന്നുമില്ലമ്മേ...അച് ഛനായി അച് ഛന്‍ കരുതി വെച്ചതെല്ലാം നാട്ടിലാണ്. അമ്മയുടെ രൂപത്തില്‍ , എന്റെ രൂപത്തില്‍, അനിയത്തിയുടെ രൂപത്തില്‍..വീടിന്റെ..ഭൂമിയുടെ............ .
അഴുക്കു പിടിച്ച അറബിക്കുപ്പായം നെഞ്ചോട് ചേര്‍ത്തു. പിന്നെ അവ ബാഗില്‍ വെച്ചു.

ബാലേട്ടന്റെ കാറില്‍-
മരുഭൂമിയുടെ വിജനതയില്‍ അടയാളങ്ങള്‍ അപൂര്‍വ്വങ്ങളായ പൊതു ശ്മശാനത്തില്‍ ഇന്നും ഞ്ങ്ങള്‍ക്കായി തുടിയ്ക്കുന്ന മനസ്സിന്റെ സ്പന്ദനങ്ങളുമായി അശാന്തമായ് ഉറങ്ങുന്ന അച്ഛന്റെ അരികിലേക്ക്..
അച്ഛന്റെ വിയര്‍പ്പ് കുടിച്ച യഥാര്‍ത്ഥ അടയാളങ്ങളെ നെഞ്ചോട് ചേര്‍ത്ത്....