Wednesday, October 28, 2009

ദേ... കൈയ്യില്‍ ടോര്‍ച്ചുണ്ടോ....

എന്നാണെന്ന് ഓര്‍മ്മ വരുന്നില്ല കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം പറയാം.
ഞാനും സുഹൃത്തുക്കളും കൂടി ഒരു യാത്രയ്ക്ക് ഒരുങ്ങി. കിഴക്കന്‍ ദിക്കില്‍ പോകാമെന്ന് ഒരു വിഭാഗം കാട്ടിലേയ്ക്ക് പോകാമെന്ന് വേറൊരു വിഭാഗം. എന്തായാലും കാട്ടിലേയ്ക്ക് പോകാമെന്ന് തീരുമാനിച്ചു.

ഞങ്ങള്‍ യാത്ര തിരിച്ചു തീര്‍ത്തും പട്ടിക്കാടുതന്നെ ആയിരുന്നു. അരുവികളും പുഴകളും കണ്ണിനു ആനന്ദം പകരുന്ന എല്ലാം എന്നു തന്നെ പറയാം. സന്തോഷം കൂടുമ്പോള്‍ വേണ്ടതും കരുതിയിരുന്നു. ഓരോ ആളുടെയും മനസ്സു വായിക്കുവാന്‍ അന്ന് കഴിഞ്ഞു. ഒപ്പം കൈയ്യിലിരിപ്പും. പോരുമ്പോള്‍ വഴി മാറി പോകുകയും അതിനു വേണ്ടി കുറച്ചുസമയം കളഞ്ഞു. ബസ്സ് സ്റ്റോപ്പില്‍ എത്തുമ്പോള്‍ ഇരുട്ട് പരന്നിരുന്നു.

ഇനി ഒരു ബസ്സ് മാത്രമെ ഉള്ളൂ അന്നത്തെ അവസാനത്തെ ബസ്സും അതാണ്. ഏറെ കാത്തിരിപ്പിനു ശേഷം ആ ബസ്സ് വന്നു പഴയ ksrtc ആയിരുന്നു. എട്ടുമണി ആയിക്കാണും മദ്യപാനികളുടെ വിഹാര സമയമായി അപ്പോള്‍ ബസ്സ് ആകെ കൂടി ബഹളമയം തന്നെ ആയിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത് !!



ബസ്സിന്‍റെ ഹെഡ്‌ ലൈറ്റ്‌ രണ്ടും കത്തുന്നില്ല ഫ്യൂസ് ആയതാണോ കണക്ഷന്‍ പോയതാണോ ഒന്നും അറിയാന്‍ കഴിഞ്ഞില്ല. ഒന്നു രണ്ടു മണിക്കൂര്‍ പോകണം എന്ത് ചെയ്യും ബസ്സിലുണ്ടായിരുന്നവരുടെ ഭഹളം വര്‍ദ്ധിച്ചു. ഒടുവില്‍ ഡ്രൈവര്‍ സഹികെട്ടപ്പോള്‍ ടോര്‍ച്ചിനു വേണ്ടി ആവശ്യപ്പെട്ടു. ബസ്സിനു മുന്‍പില്‍ ഇരു വശങ്ങളിലും രണ്ടുപേര്‍ ടോര്‍ച്ച്‌ അടിച്ചു പിടിച്ചു. ഇടയ്ക്ക് ടോര്‍ച്ചിനു പ്രകാശം കുറഞ്ഞു ഡ്രൈവര്‍ക്ക് ദേഷ്യം അപ്പോള്‍ യാത്രക്കാരുടെ ചീത്തവിളിയും ഒന്നും പറയേണ്ട പൊടിപൂരം തന്നെ. ഒരു വിധം പ്രധാന റോഡില്‍ എത്തി മറ്റൊരു ബസ്സ് വന്നു.

യാത്രക്കാരെല്ലാം ആ ബസ്സില്‍ കയറി അപ്പോള്‍ കണ്ടക്ടറുടെ കമന്റ്,എല്ലാവരും ടിക്കെറ്റ് എടുക്കണം കുറച്ചു സമയം ശാന്തരായിരുന്ന യാത്രക്കാര്‍ വീണ്ടും അലറാന്‍ തുടങ്ങി. ഡിക്ഷ്ണറിയില്‍ ഇല്ലാത്ത വാക്കുകളായിരുന്നു പിന്നീട്, കണ്ടക്ടര്‍ വാശി ഉപേക്ഷിച്ചു. എന്തായാലും പിന്നീട് ആ ബസ്സിനു ഹെഡ്‌ ലൈറ്റ്‌ പ്രശ്നം നമ്മള്‍ എത്താനുള്ള സ്ഥലം വരെ വന്നിട്ടില്ല.

" ബസ്സ്‌ യാത്രയ്ക്കിടയില്‍ ഹെഡ്‌ ലൈറ്റ്‌ വര്‍ക്ചെയ്യുന്നില്ലെങ്കില്‍ ഉടനടി ആശ്വാസം " ടോര്‍ച്ചിന്‍റെ പരസ്യത്തിനു വേണെങ്കില്‍ ചേര്‍ക്കാമെന്നു തോന്നിപ്പോയി.

എന്തായാലും ഒരു യാത്ര തിരിക്കുന്നതിനു മുന്പ് ടോര്‍ച്ച്‌ എടുക്കുന്നത് നല്ലതാണു എന്നൊരു ചിന്ത അന്നാണ് നമ്മള്‍ക്ക് ഉണ്ടായത്. നിങ്ങളും കരുതിക്കോളൂ ... ശുഭയാത്ര നേരുന്നു.

Friday, October 23, 2009

ചിരിയിലെ കണ്ണീര്‍പ്പുളിപ്പ്

പുതുമയുള്ളതും ആസ്വാദ്യകരവുമായ എന്തെങ്കിലും ഒന്നു കാണാന്‍ കഴിയുമെന്ന് കരുതിയാണ് ടിവിക്ക് മുന്നില്‍ ഇരുന്നത്. സാധാരണയായി കണ്ടുകൊണ്ടിരിക്കുന്ന ചാനലുകളില്‍ ഇഷ്ടപ്പെട്ടതോന്നുമില്ല തുടര്‍ന്നു ചാനലുകളോരോന്നായി മാറ്റിക്കൊണ്ടിരുന്നു ഒന്നില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്, ചാര്‍ലിചാപ്ളിന്‍റെതായിരുന്നു. പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യം! എന്ന് പറയാറില്ലേ, അതുതന്നെ. എനിക്കിഷ്ടവുമാണ്. "ഗോള്‍ഡ്‌ റഷ്" ആയിരുന്നു. പണ്ടെന്നൊ കണ്ടുമറന്നതുപോലെ.

പഴയകാലം ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. അന്നു സ്കൂളില്‍ പഠിക്കുന്ന സമയം വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പ്രൊജെക്ടെര്‍ ഉപയോഗിച്ച് ചെറുസ്ക്രീനില്‍ സ്കൂളില്‍ സിനിമ കാണിക്കുമായിരുന്നു. ഒരു മാസം മുന്‍പേ തന്നെ ക്ലാസ്സ്‌ ടീച്ചര്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ പറയുമായിരുന്നു. അടുത്ത മാസം ഇത്രാം തീയതി സ്കൂളില്‍ സിനിമയുണ്ട്, അതിനായി അമ്പതുപൈസാ എല്ലാവരും വീട്ടില്‍നിന്നും കൊണ്ടുവരണം. വീട്ടില്‍ നിന്നും പൈസ കിട്ടുവാനാനെങ്കില്‍ നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ആയിരിക്കും തരിക. അതുകഴിഞ്ഞാല്‍ സിനിമക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. സിനിമയുടെ പെരിനോന്നും പ്രസക്തിയില്ല. കുട്ടികളെ ചിരിപ്പിക്കാന്‍ നല്ലത് ഇതായിരിക്കും എന്നു കരുതിക്കാണും സാറന്മാര്‍.

ദരിദ്രന്‍റെ കാഴ്ചക്കോണിലൂടെ ജീവിതസാഹചര്യങ്ങളെ ചിത്രീകരിക്കാനായിരുന്നു ചാപ്ലിന് എന്നും താല്‍പ്പര്യം. ദാരിദ്ര്യമാണ് ചാപ്ലിനെ അഭിനയരംഗത്തേക്ക്‌ എത്തിച്ചത് തന്നെ അതുകൊണ്ട് ദാരിദ്ര്യത്തിന്‍റെ വിഷമസന്ധികളും ചിരിയുടെ പൊട്ടിത്തെറിയുടെയിടയിലും ചാപ്ലിന്‍ ചിത്രങ്ങളിലൊക്കെ തലനീട്ടുന്നത് കാണാം.

ഏകാന്തനായി മലമുകളിലേക്കു നടന്നു കയറുന്ന ഭാഗ്യാന്വേഷിയുടെ വേഷത്തിലാണ് ചാപ്ലിനെ കണ്ടുമുട്ടുന്നത്. ഒരു കരടിയില്‍നിന്നും രക്ഷപെട്ടു ബ്ലാക്ക്‌ ലാര്‍ടെര്‍ എന്ന കുറ്റവാളിയുടെ കൂടാരത്തില്‍ എത്തിച്ചേരുന്നു. അവിടെ തടിയനായ ഒരുവന്‍ എത്തിച്ചേരുന്നു ജിം. പിന്നീട് ഭക്ഷണാന്വേഷണത്തിന് ഉള്ള തയ്യാറെടുപ്പാണ്. മൂന്നുപേരും നറുക്കെടുപ്പ് തീരുമാനിക്കുന്നു. ബ്ലാക്ക്‌ ലാര്‍ടെര്‍ക്കാണ് കുറിവീണത്‌. ഭക്ഷണം തേടിയിറങ്ങിയ അയാള്‍ക്ക്‌ രണ്ടു നിയമ പാലകരുമായി ഏറ്റുമുട്ടേണ്ടിവന്നു. ജിമ്മും ചാപ്ലിനും ഏറെനേരം കാത്തിരുന്നു ബ്ലാക്ക്‌ തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചു. ഒടുവില്‍ ചാപ്ലിന്‍ തന്‍റെ ബൂട്ടുതന്നെ പുഴുങ്ങി ഭക്ഷിക്കാന്‍ തീരുമാനിച്ചു. അവിടെയും " കയൂക്കുള്ളവന്‍ തന്നെ കാര്യക്കാരന്‍ ". ബൂട്ടിന്‍റെ "മാംസളമായ" ഭാഗം മുഴുവന്‍ തടിയനും ശക്തനുമായ ജിം ചാപ്ലിനില്‍ നിന്നും പിടിച്ചു വാങ്ങുന്നു. ആണികളും, സോളും, ലേസും വിശിഷ്ട ഭക്ഷണമായി കണ്ടു ആസ്വദിച്ചു കഴിക്കുന്ന ചാപ്ലിന്‍.

ചിന്താ ശൂന്യനായ ആളുകളില്‍ മാത്രമേ ചിരിയുടെ മധുരം നിറയൂ. വിവേകശാലികള്‍ക്ക് ആ രംഗം കണ്ണീരിന്‍റെ പുളിപ്പാണ് നിറയ്ക്കുക. അബലനായ ചാപ്ലിന് ബലവാനായ ജിമ്മിന്‍റെ ആര്‍ത്തിപൂണ്ടുള്ള തീറ്റി ഒരുതരം ഭയത്തോടെ നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളു. നിരവധി സംഭവവികാസങ്ങള്‍ക്ക് ശേഷം ജിമ്മും ചാപ്ലിനും ധനികരായിത്തീരുന്ന ശുഭാന്തത്തിലാണ് കഥ അവസാനിക്കുന്നത്‌.

ചാപ്ലിന്‍ ചിത്രങ്ങള്‍ ചിന്തയുടെ അകത്തളത്തിലേക്കു പ്രവേശിക്കാതെ ചിരിയുടെ പുറത്തളങ്ങളിലാണ് പ്രതിഷ്ടിക്കപ്പെടുന്നതും ആസ്വദിക്കുന്നതും. അതുകൊണ്ടാവും ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ ഇടംപിടിക്കാതിരുന്നതും. അറിയില്ല. ചിരി എന്നതു അന്യന്‍റെ വേദനയാണ്. സ്വന്തം വേദനകളെ മറച്ചുകൊണ്ട്‌ സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യാന്‍ ഒരു പക്ഷെ ചാപ്ലിന് മാത്രമേ സാധിക്കൂ. വെറും തട്ടിതടയലുകളും, ഉരുണ്ടുവീഴലും അമളികളുനര്‍ത്തുന്ന ചിന്താശൂന്യമായ ചിരിമാത്രമാണെങ്കില്‍ കാലദേശാതിവര്‍ത്തികലായി നിലനില്‍ക്കില്ലായിരുന്നു.

'ദാരിദ്ര്യത്തിന്‍റെ തത്ത്വശാസ്ത്രത്തിനു കാറല്‍മാര്‍ക്സ് തത്ത്വശാസ്ത്രത്തിന്‍റെ ദാരിദ്ര്യത്തിലൂടെ മറുപടി പറഞ്ഞെങ്കില്‍, ദാരിദ്ര്യത്തിന്‍റെയും വിശപ്പിന്‍റെയും തത്ത്വശാസ്ത്രത്തെ ലളിതമായും അതിതീവ്രമായും അവതരിപ്പിക്കുകയാണ് ചാപ്ലിന്‍ ചെയ്തത് എന്ന് എനിക്കു തോന്നുന്നു. വെറും തോന്നലുകലായിരിക്കാം'.

Monday, October 19, 2009

മുത്തശ്ശിയും പഴമയുടെ മൊഴിമുത്തുകളും

മുത്തശ്ശിക്കു ആരോടും വഴക്ക് പറയാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു. പ്രത്യേകിച്ച് എന്നോട്, തലതെറിച്ചവന്‍, അസുരവിത്ത്‌ ... എന്നാല്‍ മറ്റുള്ളവര്‍ മുത്തശ്ശിയുടെ താളത്തിനൊത്ത് തുള്ളും. മറ്റൊന്നുമല്ല പഴയ വിശ്വാസം മുറുക്കെപ്പിടിക്കുന്നു.

അന്നു രാവിലെ കാക്കയുടെ കരച്ചില്‍ നീണ്ടുനിന്നപ്പോള്‍ മുത്തശ്ശി അമ്മയോട് പറഞ്ഞിരുന്നു ഇന്ന് ആരോ വരുന്നുണ്ട് രണ്ടുപേര്‍ക്കുള്ള അരി കൂടുതലിട്ടോളൂ. പറഞ്ഞത് അച്ച്ചട്ടം കുറച്ചു കഴിഞ്ഞപ്പോള്‍ പ്രതീക്ഷിക്കാതെ ഒരാള്‍ വന്നു. മുത്തശ്ശി ദൂരെനിന്നും കണ്ടെന്നുതോന്നുന്നു.

എടാ.. ഉമ്മറത്തു ആരോ വന്നിരിക്കുന്നു നീ പോയി നോക്കിയെ.. ഒരുകിണ്ടീം വെള്ളവും കൊണ്ടുകൊടുക്കൂ. അയാള്‍ കാല്‍കഴുകി കിണ്ടി ഏല്പിച്ചു. ഞാനത് യഥാ സ്ഥാനത്ത് വയ്ക്കുകയും ചെയ്തു.

ഉടനെ മുത്തശ്ശി, കിണ്ടിയുടെ വാലെങ്ങോട്ടാടാ.. തിരിച്ചു കിഴക്കോട്ടു വയ്ക്കെടാ " തലതെറിചവന്‍ ". ഞാന്‍ അയാളുടെ സംസാരം കേള്‍ക്കാന്‍ വാതില്‍പ്പടിയുടെ മുകളില്‍ചെന്നുനിന്നു. അപ്പോള്‍, വാതില്‍പടിയുടെ മുകളിലാണോടാ നില്‍ക്കുന്നത് താഴെ നില്‍ക്കെടാ. ഞാന്‍ ഇറങ്ങി ചുമര്‍ ചാരി തലയില്‍ കൈവച്ചു നിന്നു,
മുത്തശ്ശി ദേഷ്യത്തോടെ ഇവിടെ ആരെങ്കിലും മരിച്ചോ.. തലയില്‍ നിന്നും കൈയ്യെടുക്കെടാ. ങാ .. ഇക്കണക്കിനാണെങ്കില്‍ എന്നെ തമ്പുരാന്‍ വേഗം മുകളിലോട്ട് വിളിക്കും ഉറപ്പാ ...

എനിക്ക് തോന്നി മുത്തശ്ശിക്കു നാല് കണ്ണുണ്ടോ. കുശലം പറയുന്നതിനിടെ ഇതൊക്കെ എങ്ങിനെയാ കാണുന്നത്. പ്രായമേറുമ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും കൂടികൂടി വരുന്നുണ്ടോ.

സന്ധ്യക്ക്‌ വിളക്കുവയ്ക്കാറായാല്‍ ആകപ്പാടെ ഒരുതിരക്കാന്, എനിക്കുതോന്നും ഇന്നുമാത്രമേ ഉള്ളൂ ഇതോക്കെ ലോകം അവസാനിച്ചോ? വീടും പരിസരവും വൃത്തിയാക്കാന്‍ നിര്‍ദ്ദേശം കൊടുക്കലും, അഥവാ ഇത്തിരി വൈകിപ്പോയാല്‍ ഇരുത്തി പൊറുപ്പിക്കില്ല. അനുജത്തിയാണേല്‍ 'കീരിയും പാമ്പും'പോലെയാണ് രണ്ടുപേരും.

സന്ധ്യാനാമം ചോല്ലാനിരുന്നാല്‍ കുട്ടികള്‍, നമ്മളെല്ലാവരും വിളക്കിനു മുന്പിലിരുന്നു ആഴ്ചകളും, പക്കങ്ങളും, ഗുണഗോഷ്ടങ്ങളും... തെറ്റിയാല്‍ മുത്തച്ഛന്‍റെ വക ശകാരം, ആ കുറച്ചു സമയം മാത്രമേ മുത്തഛനു കിട്ടൂ. ആസമയത്ത് മുത്തശ്ശി അടുക്കള ഭരണമായിരിക്കും.

രാത്രിയായാല്‍ അറിയാതെന്കിലും ഒന്ന് ചൂളം വിളിച്ചാലോ ഉടനെ കേള്‍ക്കാം. ആരാത് ചൂളം വിളിക്കുന്നത്‌ ഇഴജന്തുക്കള്‍ കടന്നുവരാന്‍, ഇത് കേള്‍ക്കുമ്പോള്‍ തോന്നും ഇഴജന്തുക്കള്‍ ചൂളം വിളി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ് ഓടിവരാന്‍. ഇനി അറിയാതെന്കിലും അടുക്കളയില്‍ നിന്നും പാത്രം തെന്നി വീണാലോ, ഉടനെ തുടങ്ങും ദു:ശകുനം എന്തോ കഷ്ടകാലം വരാന്‍ പോകുന്നു എന്നൊക്കെ.

വീട്ടിലാരെങ്കിലും വരാന്‍ വൈകിയാല്‍, അവര്‍ വന്ന ശേഷം മാത്രമേ മുത്തശ്ശി എന്തെങ്കിലും കഴിക്കൂ.. വഴീലുടെ കന്നുംനട്ടിരിക്കുന്നുണ്ടാവും പാവം അത്ര സ്നേഹവുമായിരുന്നു എല്ലാവരോടും.

ഒരുനാള്‍ അനുജന്‍ വീട്ടില്‍നിന്നും അമ്മയോട് വഴക്കടിച്ചായിരുന്നു സ്കൂളിലേക്ക് പോയിരുന്നത്. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞും എത്തിയില്ല. അമ്മയ്ക്ക് ഒരുപ്രശ്നവുമില്ലായിരുന്നു. അപ്പുറത്തെ ചെറുക്കന്‍റെ വീട്ടില്‍ പോയിക്കാണും, മുത്തശ്ശിയുടെ ഇടയ്ക്കിടെയുള്ള ചോദ്യങ്ങള്‍ക്ക് അമ്മയ്ക്ക് മറുപടിപറഞ്ഞു മടുത്തു, മുത്തശ്ശി വഴിയില്‍ നോക്കിയിരിക്കുകയാണ്, ഇടയ്ക്ക് കണ്ണുനീരും വരുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവനവന്നു. സാധാരണ മുത്തശ്ശിയാണ് തുടക്കം കുറിക്കുക. അന്ന് മുത്തശ്ശി ഒരക്ഷരം മിണ്ടീലാ. ഞാന്‍ കരുതി അല്‍പ്പ സമയം മുന്‍പേ കണ്ടിരുന്ന മുത്തശ്ശി തന്നെയാണോ ഇത്.

ആയിടയ്ക്കാണ് ചിറ്റമ്മയുടെ അസുഖം കൂടുതലെന്ന് പറഞ്ഞു ചിറ്റപ്പന്റെ മകന്‍ വന്നത്. കേള്‍ക്കേണ്ട താമസം ഒരു കെട്ടും തയ്യാറാക്കി യാത്രയ്ക്ക് ഒരുങ്ങി നിന്നു. നമ്മള്‍ക്കൊക്കെ അത്ഭുതമാണ് എങ്ങിനെ ഇത്രപ്പെട്ടെന്നു തയ്യാറായി പുറപ്പെട്ടു.

ഒന്ന് രണ്ടു തവണ വീട്ടില്‍ നിന്നും വഴക്കുപറഞ്ഞു ദേഷ്യം വന്നപ്പോള്‍ വീട്ടില്‍ നിന്നും " വാക്കൌട്ട് "നടത്തി ഇളയമ്മയുടെ വീടില്‍പോയിരുന്നു. പിറ്റേന്ന് തന്നെ തിരിച്ചെത്തുകയും ചെയ്യും. ഓരോ തമാശ ...

ഇപ്രാവശ്യം മുത്തശ്ശി പൊയ്ക്കഴിഞ്ഞപ്പോള്‍ തികച്ചും ശൂന്യത, ഇടയ്ക്കിടെ അമ്മ പറയുന്നുണ്ടായിരുന്നു, എന്തൊക്കെ പറഞ്ഞാലും മുത്തശ്ശി ഇല്ലാത്ത ഈ വീടിനു ഒരനക്കവുമില്ല ഒച്ചയുമില്ല. എനിക്കും അങ്ങിനെ തന്നെയായിരുന്നു ഒരു വീര്‍പ്പു മുട്ടല്‍. പിറ്റേന്ന് തന്നെ മുത്തശ്ശി തിരിച്ചു വന്നു.

വരും വഴിയില്‍ ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു ഈ തുളസിത്തരയിലെ തുളസിക്ക് വെള്ളം ഒഴിച്ചില്ലേ ഇത് മുഴുവനും വാടിയിരിക്കുന്നു. ഒരു വകയ്ക്കു കൊള്ളാത്തവര്‍, തിന്നുമുടിച്ചു നടക്കുന്നു ....

Tuesday, October 13, 2009

മദ്യവും മധുരാക്ഷിയും



അധാര്‍മ്മികത്തിന്‍റെ പ്രതിരൂപമായ ഒരു സുഹൃത്ത്‌ എനിക്കുണ്ടായിരുന്നു.

ഒരു ഹര്‍ത്താല്‍ ദിവസമായിരുന്നു, അന്നു മുഴുവന്‍ സമയവും വീട്ടിലിരുന്നു മടുപ്പു പിടിച്ചപ്പോഴാണ് സുഹൃത്തിന്‍റെ കാര്യം മനസ്സിലേക്കു കടന്നു വന്നത്. അവനാണെങ്കില്‍ കലയെ സ്നേഹിക്കുന്നവനും കൂടാതെ സിനിമകളെ ക്കുറിച്ച് വിശകലനം ചെയ്യാന്‍ നിപുണനും. എന്തും മുഖം നോക്കാതെ പറയുന്ന പ്രകൃതം. അവനെ കണ്ടിട്ടും നാളേറെയായി.

ഇഷ്ടന്‍ മുഴുമദ്യപാനിയായിരുന്നു അതുകൊണ്ടുതന്നെ ഔചിത്യ രഹിതനും. രാത്രിയേറെ കഴിഞ്ഞു അറിഞ്ഞതേയില്ല അടുത്തിറങ്ങിയ ചലച്ചിത്രത്തിലെ "വങ്കത്തെ" ക്കുറിച്ച് വായതോരാതെ സംസാരിച്ചു കൊണ്ടിരിക്കയാണ് അവന്‍.
അത് തന്നെയാണ് പ്രകൃതവും. മുഴുമിപ്പിക്കാതെ ശ്രോതാവിനെ വിടുകയുമില്ല.

ഇടയ്ക്ക് മദ്യക്കുപ്പിയെ നോക്കി " ഛെ..ഛെ " എന്ന ശബ്ദമുണ്ടാക്കി ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ടു,
വീട്ടിനകത്തേക്ക്‌ തലയിട്ടുകൊണ്ടു വിളിച്ചു പറഞ്ഞു " മോളേ " ഇങ്ങുവന്നെ,
ഒരു പത്തു പതിനഞ്ചു വയസ്സുപ്രായമുള്ള പെണ്‍കുട്ടി അകത്തുനിന്നും അവന്റെ അടുത്തു വന്നു നിന്നു.

സുഹൃത്ത്‌- മോളേ രണ്ടു ഡ്രം വാങ്ങി വാ സ്നേഹത്തോടെ ..
അവള്‍ കുപ്പിയും പണവും എടുക്കാന്‍ അകത്തേക്ക് കയറിചെന്നപ്പോള്‍ ഞാന്‍ എതിര്‍ത്തു.

"പെണ്‍കുട്ടിയല്ലേ, കൂടാതെ കൂരിരുട്ടും ഈ സമയത്ത് ചാരായ ഷാപ്പില്‍ അയക്കുന്നത് ശരിയല്ല"

സുഹൃത്ത്- അത് സാരമില്ല, ഷാപ്പ്‌ ദൂരെയല്ല നീ വരുമ്പോള്‍ കണ്ടില്ലേ !!
ആവളവിലാണ് അയാള്‍ കൈചൂണ്ടിക്കാണിച്ചു പറഞ്ഞു, എന്നും വാങ്ങാറുള്ളതാണ്.

" നിങ്ങള്‍ കൂടിപ്പോകുക അല്ലെങ്കില്‍ ഞാന്‍ വാങ്ങിത്തരാം മകളെ അയക്കരുത്‌ " ഞാന്‍ നിര്‍ബന്ധിച്ചു.

ഇതിനകം പെണ്‍കുട്ടി റോഡിലിറങ്ങി കഴിഞ്ഞിരുന്നു. ഉടനെതന്നെ തിരിച്ചെത്തുകയും ചെയ്തു.
അവളുടെ കൂടെ സുന്ദരിയായ യുവതിയും, അകലെ നിന്നും കാലിനണിഞ്ഞ മണിച്ചങ്ങലയുടെ ശബ്ദം കേട്ടിരുന്നു. അവളുടുത്ത ഉടയാടകള്‍ " മിസ്സ്‌ വെള്‍ഡ്‌ " പോലും പിന്നില്‍ നില്‍ക്കേണ്ടിവരും എന്ന് തോന്നിപ്പോയി.

യുവതി- ഞാന്‍ പറഞ്ഞില്ലേ നിങ്ങളോടെ മകളെ ഇരുട്ടത്ത്‌ ഒറ്റയ്ക്ക് അയക്കരുതെന്നു. അവിടെനിന്നു ഒരു കുടിയന്‍ കുട്ടിയെ കയറിപ്പിടിച്ചു, അവര്‍ പിറകെവന്നപ്പോള്‍ കുട്ടിയെ രക്ഷിക്കണമല്ലോ അതുകൊണ്ടാണ് കൂടെ വന്നത്. വിടര്‍ന്ന കണ്ണുകള്‍ കൂടുതല്‍ മിഴിച്ചുകൊണ്ട് യുവതി പറഞ്ഞു. ഉടനെ പോകുകയും ചെയ്തു.

മധുരമൊഴി " മധുരാക്ഷി " തന്നെ ഞാനിതുവരെ അവളെ ഇവിടെ കണ്ടില്ലല്ലോ "

കള്ളു ഷാപ്പുകാരന്‍റെ ഭാര്യയാണ് സുഹൃത്ത്‌ പറഞ്ഞു.

ഞാന്‍ അത്ഭുതപ്പെട്ടു പോയി ഷാപ്പുകാരനെ കണ്ടിരുന്നു ഒരു " കരുമാടിക്കുട്ടന്‍ " ഇതെങ്ങിനെ സംഭവിച്ചു,
" പാറക്കെട്ടിനുള്ളില്‍ റോസാപ്പൂവോ "

സുഹൃത്ത്‌ - അയാളുടെ ഭാര്യമാരിച്ചിട്ടു അഞ്ചു വര്‍ഷമായി മകനാണെങ്കില്‍ മുപ്പതഞ്ഞു വരും പ്രായം പുരനിറഞ്ഞു നില്‍ക്കുന്നു. ഒരുനാള്‍ മകന് വേണ്ടി പെണ്ണുകാണാന്‍ പോയ തന്ത പെണ്ണിനെ കണ്ടപ്പോള്‍ തന്നത്താന്‍ കാമാസക്തനായി അവളെ അടിച്ചോണ്ടു വന്നതാണ് പോലും. അന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനോട് പറഞ്ഞത് ചന്തയ്ക്കു " മീന്‍ വാങ്ങാന്‍" പോയതാണെന്ന്. അത് കഴിഞ്ഞു കൂടെക്കൂടെ ഇവളെ കാണാന്‍ പോകുകയും. ഒരുനാള്‍ വരുമ്പോള്‍ കൂടെ ഈ സാധനവും ഉണ്ടായിരുന്നു. ഒരുകണക്കില്‍ ശരിതന്നെയല്ലെ നല്ല " കിളിമീന്‍ " തന്നെയല്ലേ !!
അവളുടെ മുന്കാലചരിത്രം എനിക്കറിയില്ല. ഇങ്ങിനെയാണെങ്കില്‍ അറിഞ്ഞിട്ടെന്താ കാര്യം ?

നല്ല " ബെസ്റ്റ് ഫാമിലി " ഞാന്‍ പറഞ്ഞു.

ഇടയ്ക്ക് ചാരായഷാപ്പില്‍നിന്നും കള്ളുകുടിയന്മാരുടെ ഒച്ച ഉയര്‍ന്നു പൊങ്ങുന്നുണ്ടായിരുന്നു.
ഇടയിലൊരുത്തന്‍ ഉച്ചത്തില്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു " ടച്ചിങ്ങ്സ്‌ " ഒന്നുമില്ലേ മോളെ !!!

സുഹൃത്ത്‌ - അവളില്ലേ !! അതിനാണല്ലോ അവള്‍ " തൊടാനും പിടിക്കാനും " വേറെ ലൈസന്‍സ് വേണോ ?
" പീഢനം " എന്ന വാക്ക് കണ്ടുപിടിച്ചതുതന്നെ ഇവളുമാര് കാരണമാണെന്ന് തോന്നുന്നു. ആണുങ്ങളുടെ ക്ഷമയ്ക്കും ഒരു പരിധിയില്ലേ .. ഹ ഹാ ... അയാള്‍ ചിരിച്ചു.

പിന്നെ അവള്‍ ഇന്നേവരെ ഈവീട്ടില്‍ മുന്‍പേ വന്നിട്ടില്ല. ഇന്നെന്തോ ! ചിലപ്പോള്‍ ഒരു " ഇര " യെകണ്ടിട്ടാകും സുഹൃത്ത്‌ ചിരിച്ചു കൊണ്ട് ശ്രിംഗാരഭാവത്തില്‍ മുഖത്തൊരു ചെറു ചിരിയോടെ എന്നെ നോക്കി പറഞ്ഞു.

ഞാനാണെങ്കില്‍ രാത്രിയില്‍ കുട്ടിയെ ചാരായം വാങ്ങാന്‍ അയച്ചതില്‍ പ്രതിഷേധിച്ചു സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി നടന്നു. ഞാന്‍ ഓര്‍ത്തു തന്‍റെ പിതാവും ചാരായത്തിനുവേണ്ടി ഉറക്കത്തിനിടെ വിളിച്ചു ഉണര്‍ത്തി പറഞ്ഞയച്ചതാനല്ലോ ? അങ്ങിനെയാണെങ്കില്‍ ചങ്ങാതിയുടെ വീട് ഉപേക്ഷിക്കുമ്പോള്‍ എന്റെ വീടും ഉപേക്ഷിക്കെണ്ടതല്ലേ. ഓരോന്നും മനസ്സില്‍ പറഞ്ഞു നടന്നവിടെ നിന്നും ഇറങ്ങി നടന്നു.

നന്നേ ഇരുട്ടിയിരുന്നു, രാത്രി പതിനൊന്നായി ക്കാനും. നേരത്തെ ഇറങ്ങിയതനുകാരണം വിളക്കൊന്നും കരുതിയുമില്ല.
പോകുന്നവഴി ചാരായ ഷാപ്പില്‍ നിന്നും " മധുരമൊഴി " ഉയര്‍ന്നു "

ഏയ്‌ .. ഏയ്‌ .. ഇങ്ങു വന്നെ ' ടോര്‍ച്ച് " എടുത്തോളൂ ... നാളെ എത്തിച്ചാല്‍ മതി. മുന്‍പേ വന്ന യുവതിയായിരുന്നു.

" വീട്ടില്‍ ഭാര്യ പോലും ഇങ്ങിനെ അഭിസംബോധന ചെയ്തതായി ഓര്‍ക്കുന്നില്ല "

ഞാന്‍ ഒരു നിമിഷം അവിടെ നിന്നു. ഉടനെ കേള്‍ക്കാത്ത ഭാവത്തില്‍ കൂടുതല്‍ വേഗത്തില്‍ വീട്ടിലോട്ടു നടന്നു. അപ്പോള്‍ ഷാപ്പില്‍ നിന്നും യുവതി ഉറക്കെ പറഞ്ഞു.

" ഓ .. ഒരു പുണ്യാളന്‍ വന്നിരിക്കുന്നു " ... ഇതുകേട്ട് കള്ളുകുടിയന്മാര്‍ ഉറക്കെ ചിരിക്കുന്ന ഒച്ച ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരുന്നു.

വാല്‍ക്കഷ്ണം: നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണി മുറവിളി കൂട്ടുന്ന സംഘടനകള്‍, എന്തിനുവേണ്ടി ?, ഇവിടെ ഇത്രയും കള്ളുകുടിയന്മാരെ ഇവള്‍ ഒരുത്തിയാണ് നിയന്ത്രിക്കുന്നത്. അല്‍പ്പം സൗന്ദര്യം കൂടിയുണ്ടെങ്കിലോ പിന്നെന്തു വേണം. പകലന്തിയോളം പണിചെയ്തുവരുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇത്തിരി രുചിയുള്ള ശാപ്പാട് ഉണ്ടാക്കികൊടുതെന്കില്‍ എന്നാശിച്ചു പോകുന്നു. ഉപയോഗിക്കുന്ന ഉടയാടകളും കുറഞ്ഞുകുറഞ്ഞു കൊണ്ടിരിക്കയല്ലേ, ഒരു പരിധിവരെ പീഡനങ്ങള്‍ക്ക് കാരണം ആണുങ്ങളെപ്പോലെ പെണ്ണുങ്ങള്‍ക്കും ഉത്തരവാദിത്തമില്ലേ !!!!

Friday, October 9, 2009

തേക്കടി, നിന്നെ തിരിച്ചരിയാനെന്തു വഴി

ആഴങ്ങളിലേക്കിറങ്ങി
മറഞ്ഞ അച്ഛനും അമ്മയും
ഉടയവരും

ഇണകളുടെ അടക്കം
പറച്ചിലുകളും, പ്രണയസാകഷ്യവും
പകര്‍ന്നാ സ്വദിച്ച നീയും,
നിന്റുടലിനോട് ചേര്‍ത്തു.

ആഴക്കയങ്ങളില്‍നിന്നും
ചാവു ചുമന്നു വന്നവരകന്നു
പോകും മുന്‍പു മറ്റൊരു
ശവം കൂടി പെട്ടി
യിലടക്കുന്നവരുടെ
അച്ചടക്കം

ഇനിയും നിന്നെ തിരിച്ചറിയാ
നെന്തു വഴി, അല്ല
നരാധമന്മാരുടെ കൊടും
ചെയ്തികളില്‍ പാവം നീ
എന്തു പിഴച്ചു ...

മരണത്തിനുമേല്‍
മറിഞ്ഞു വീണു കിടപ്പാണ്
ആയുസ്സിന്‍റെ ഘടികാരം

നിന്‍റെ ദീനരോദനവും
വിതുമ്പലും
ആരു കാണാന്‍
ആരു കേള്‍ക്കാന്‍ ...

Thursday, October 8, 2009

ബുദ്ധന്‍ ഇപ്പോഴും ചിരിക്കുന്നു ...



രാജകിരീടവും, ചെങ്കോലും എല്ലാ സുഖഭോഗ ആഡംഭര ജീവിതവും പരിത്യജിച്ചും കൊണ്ടും,
അന്തപ്പുരത്തില്‍ നിന്നും തുടര്‍ന്ന യാത്ര ഒടുവില്‍ ഒരു 'ബോധി' വൃക്ഷത്തിന്റെ താഴെയാണ് ചെന്നവസാനിച്ചത്‌. ആ തപസ്സിനോടുവില്‍ ഉണ്ടായ ബോധോധയത്തിനു ശേഷമാണല്ലോ സിദ്ധാര്‍ത്ഥന് ശ്രീ ബുദ്ധന്‍ എന്ന പേരുവന്നതും. മഹാനായി തീര്‍ന്നതും പിന്നീട് മതവും ഉണ്ടായല്ലോ.

എന്റെ പരിമിതമായ അറിവിലും ചിന്തയിലും ഉള്ള കാര്യങ്ങള്‍ പങ്കുവേക്കാമല്ലോ !! തെറ്റാണെങ്കില്‍ ക്ഷമിച്ചേക്കൂ...

ഒരു പാതിരാത്രിയില്‍ തണുത്തുവിറയ്ക്കുന്ന കൂരിരുട്ടില്‍ അത്രയും കാലം തന്റെ പ്രാണനെ പ്പോലെ സ്നേഹിച്ച പ്രിയതമ യശോധരയെയും പോന്നോമനമകനെയും തനിച്ചാക്കി അദ്ദേഹം ലോകത്തിന്റെ ദു:ഖകാരണം തേടി വീട് വിട്ടിറങ്ങുന്നു. കേവലം ഒരു സ്ത്രീയുടെ, സ്വന്തം കുഞ്ഞിന്റെ അമ്മയുടെ ദു:ഖം പൂര്‍വ്വ ധ്യാനത്തിലൂടെ കഴിഞ്ഞില്ലെങ്കില്‍ ഈ പ്രപഞ്ചത്തിലെ സകലജീവജാലങ്ങളുടെയും ദു:ഖഹേതു കണ്ടെത്തുവാനെങ്ങിനെ സാധിക്കും, പത്തുമാസം ചുമന്നു പ്രസവിച്ചു വലുതാക്കിയ തന്റെ അമ്മയെ തനിച്ചാക്കി അവരുടെ വിഷമതകളും ആവശ്യങ്ങളും നിരാകരിച്ചു കൊണ്ട് ലോകത്തിലെ എല്ലാ അമ്മമാരുടെയും വിഷമങ്ങള്‍ മനസ്സിലാക്കുവാനും, അവരുടെ കഷ്ടപ്പാടുകള്‍ അറിയുവാനും, കണ്ണീരോപ്പാനും പുറപ്പെടുന്നതിന്റെ ഔചിത്യം എന്താണ് !!!? ... അതിനു എന്തര്‍ത്തമാണ് ഉള്ളത് !!??...

( പോയകാലങ്ങളിലുള്ള രാഷ്ട്രീയക്കാരും അങ്ങിനെതന്നെയായിരുന്നില്ലേ ?.. സ്വന്തം വീട്ടുകാരെയും അവരുടെ പ്രശ്നങ്ങളില്‍ നിന്നും അകന്നുനിന്നു നാടു നന്നാക്കാന്‍ പുറപ്പെടുന്ന അവസ്ഥ ! ഇതൊക്കെ തന്നെയല്ലേ ബുദ്ധനും ചെയ്തുവന്നത്. "സഖാവ് ബുദ്ധന്‍" കേള്‍ക്കാന്‍ ഒരു സുഖവും തോന്നുന്നു. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയം സ്വന്തം കാശുവീര്‍പ്പിക്കാനും കുടുംബം വെളുപ്പിക്കാനും. )

തന്റെ ധ്യാനത്തിലൊടുവില്‍ ബുദ്ധനു "ബോധോധയമുണ്ടായി". കാരണങ്ങള്‍ പലതും അദ്ദേഹം കണ്ടെത്തിയെങ്കിലും പ്രധാനമായത് " ആഗ്രഹമാണ് എല്ലാ ദു:ഖത്തിന്റെയും കാരണം " ആണല്ലോ. ലോകജനതയോടെ അരുളിച്ചെയ്തു എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിക്കൂ നിങ്ങളുടെ ദു:ഖം "പമ്പ" കടക്കും. എന്നാല്‍ ആഗ്രഹം തന്നെയല്ലേ എല്ലാ സന്തോഷങ്ങള്‍ക്കും നിദാനം. അവയുടെ പൂര്‍ത്തീകരണത്തിലൊടുവിലാണല്ലോ സന്തോഷവും നമുക്കു ഉണ്ടാകുന്നതും. "ഏതുകാര്യമെടുത്താലും". അതിനു വന്‍വൃക്ഷത്തിന്റെ തണലിലിരുന്നു തപസ്സു ചെയ്യേണ്ടുന്ന കാര്യമെന്ത്? ആഗ്രഹമില്ലെന്കില്‍ ജീവിതം തന്നെയില്ലല്ലോ !!

പണ്ട് "പരാശര മുനി" പറഞ്ഞതുപോലെ നിങ്ങള്‍ എല്ലാം പരിത്യജിച്ചു സന്ന്യാസിമാരെ പ്പോലെ കായ്ഖനികളും ഭക്ഷിച്ചു ധ്യാനത്തില്‍ മുഴുകൂ സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടം നിങ്ങളുടെ മുന്നില്‍ തുറക്കും, മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ ബൈബിളിലും പറഞ്ഞിരിക്കുന്നത് അത് പണ്ടത്തെക്കാലം.

ഇന്നാണെങ്കില്‍ സന്ന്യാസിമാരായി വീട്ടില്‍നിന്നും പുറത്തിറങ്ങിയാല്‍ നാടുകാര്‍ സന്ന്യാസിമാരുടെ പുറത്തു " പൊതുയോഗം " കൂടില്ലേ. "സം ന്യാസി" എന്നാല്‍ എല്ലാം ത്യചിക്കുന്ന എന്നല്ലേ, അതിനു ഇന്നാരാ തയ്യാറാകുക, അതിനാണല്ലോ സ്വാമിമാരാകുന്നത്, അതിന്റെ ആവശ്യമില്ലല്ലോ ... പേരല്ലേ മാറ്റെണ്ടൂ ...!!!

ആഗ്രഹമില്ലാത്ത ബുദ്ധനു സന്തോഷിക്കാം,യശോധരയ്ക്ക് ബുദ്ധന്റെ യാത്രയാല്‍ ആഗ്രഹങ്ങള്‍ ഒന്നും കാണുകയും ഇല്ല. തുല്യ ദു:ഖിതര്‍.

ബുദ്ധന്‍ രാജസിംഹാസനം ഉപേക്ഷിച്ചായിരുന്നു അന്ന് ഇറങ്ങിത്തിരിച്ചത്,
ഇന്നോ "കസേരാ" സനം ഉപേക്ഷിക്കുന്ന ആരാണ് ഉള്ളത്.

ചിലപ്പോള്‍ ഇന്നത്തെ ആള്‍ക്കാരുടെ പണത്തിനുള്ള വെപ്രാളവും മത്സരവും അങ്ങ് അകലെനിന്നും ബുദ്ധന്‍ കണ്ടു ചിരിക്കുന്നുണ്ടായെക്കാം..

ബുദ്ധന്‍ പറഞ്ഞ കാര്യം തന്നെ ഞാനും എടുക്കുന്നു. കൊച്ചുകൊച്ചു കാര്യങ്ങള്‍ മനസ്സില്‍ താലോലിക്കാം നിറവെറുമ്പോള്‍ സന്തോഷത്തോടെ ഈ ലോകത്തില്‍ പറന്നു നടക്കാം...
അവിവേകമായി എന്തെങ്കിലും ഉണ്ടെങ്കില്‍ പൊറുക്കണേ ബുദ്ധാ...

! ! ! ബുദ്ധം ശരണം ഗച്ചാമി ! ! !

Monday, October 5, 2009

" സ്വപ്നം സോഫ്റ്റ്‌വെയര്‍ "

(കണ്ണൂര്‍ ഗ്രാമഭാഷയിലുള്ള സംഭാഷണങ്ങളാണ് കുറച്ചു നാടന്‍ ആകാലോ)

വൈകുന്നെരായപ്പോ തോന്നി ഒന്ന് പുറത്തിറങ്ങികറങ്ങ്യാലോ പുറത്താണേല്‍ അടിപൊളി കാലാവസ്ഥയും പിന്നൊന്നും ആലോചിച്ചില്ല ഷര്‍ട്ടും പാന്റ്സും വലിച്ചിട്ടു ചുമ്മാ വഴീലിറങ്ങി നടന്നപോളാണ് ബസ്റൊപിന്റെ തൂണില്‍ പിടിച്ചു ഒരുത്തന്‍ ചരിഞ്ഞു നോക്കുന്നത്,

ഇവനെട്യോ 'കണ്ടമാതിരി' ഉണ്ടല്ലോ ഈ ചുള്ളനെ .. ആലോചിച്ചങ്ങനെ കുറച്ചുനേരം ...

(( ഈ സമയം തലച്ചോറ് അതിന്റെ പണി മുറക്കെ ചെയ്യുന്നുണ്ടായിരുന്നു. പഴയ ഡിസ്ക് ഒക്കെ പ്ലേചെയ്തു റിവൈന്റ്‌ ചെയ്തു കൊണ്ടിരുന്നു, പെട്ടെന്ന് നിര്‍ത്തി ... ഇതാ മോനെ നീ തലപുകയുന്ന സംഗതി അവന്റെ പേര് മാഞ്ഞു പോയി എന്നാലും അവനൊരു പ്രത്യേക കേസാ, പാവം സ്വപ്നം കാണില്ല ))

അതെ, അന്ന് എട്ടിലോ, ഒന്‍പതിലോ ആണ് അവനും ഞാനും ഒരുമിച്ചു ക്ലാസിലായിനുന്നു,
മലയാളം സാര്‍ ക്ലാസില്‍ സ്വപ്നത്തെ കുറിച്ചു തകര്‍ക്കുകയാണ്, ഒരു തമാശക്കെന്നോണം ഒരു ചോദ്യം
സ്വപ്നം കാണാത്തവരാരെന്കിലും ഉണ്ടോടാ ഇവിടെ ..

ഈ പുള്ളിക്കാരന്‍ ചാടി എഴുന്നേറ്റുനിന്നു ഞാന്‍ കണ്ടില്ലാ സാര്‍ !!!

നീ ഇതുവരെ സ്വപ്നം കണ്ടില്ലേ അതോ നീ ഷൈന്‍ ചെയ്യാനാണോ,
നീ എന്താ കുമ്പകര്‍ണനാണോ,

സാറാനേല്‍ നല്ല തമാശക്കാരനായിരുന്നു.
(( "ഞങ്ങള്‍ ഒരു ഇരട്ടപ്പേരും സാറിനിട്ടിരുന്നു "സൂപ്പര്‍ ചന്ദ്രന്‍ " എന്ത് പറയുമ്പോഴും സൂപ്പര്‍ ചേര്‍ക്കല്‍ ഒരു ഹരമായിരുന്നു സാറിന് ഒട്ടു മിക്ക സാറന്മാര്‍ക്കും ഇരട്ടപ്പെരിടുക ഒരു ഹോബിയും ആയിരുന്നു ഞങ്ങള്‍ക്ക് " ))

സത്യായിട്ടും ഞാന്‍ കണ്ടില്ല സാര്‍,... അവന്‍ സാറിനോട് സത്യം ചെയ്യാനും തുടങ്ങീട്ടോ ...
ആ പരിപാടിക്ക് ശേഷം പിള്ളേരൊക്കെ അവന്‍ പോകുന്നത് കാണുമ്പോള്‍ ..
എടാ സ്വപ്നം കാണാത്ത ജീവിയേതാ ..... ക്ലു തരാം എന്നൊക്കെ ..
ഇത്രയൊക്കെ ഓര്‍മ്മയുള്ളൂ ...

ഞാന്‍ അവന്റെ അടുത്തു പോയി ചോദിച്ചു,
നീ എവിടെയാ ഇഷ്ടാ ... എന്നെ മനസ്സിലായോ ... ആകെ മാറിയല്ലോ

കുറച്ചു സമയം എന്നെ മിഴിച്ചു നോക്കി ..
ഡാ... നീ പഴയ സ്വപ്നല്ലേ ... അവന്‍ പെട്ടെന്നൊരു ചിരി ചിരിച്ചു,

ഞങ്ങള്‍ പഴയ കൊച്ചുവര്‍ത്താനങ്ങള്‍ പങ്കിട്ടു പോകാന്‍ നേരം ചോദിച്ചു അതിനു ശേഷം നീ സ്വപ്നം കണ്ടിരുന്നോ ...

അവന്‍- ഇല്ലാ "ഇഷ്ടാ" ഇതുവരെ കണ്ടില്ല ... എന്തൊരു കഷ്ടാ ...

ഞാന്‍ സമാധാനിപ്പിച്ചു ദു:സ്വപ്നം കണ്ടുഞെട്ടൂലല്ലോ ....എന്നാലും .. എന്റെ മനസ്സില്‍ പറഞ്ഞു മധുര സ്വപ്‌നങ്ങള്‍ കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ ... പാവം.

കുശലങ്ങള്‍ക്കു ശേഷം ഞാനവിടെ നിന്നും നടന്നു നീങ്ങി ... പോകുന്ന വഴി ഞാന്‍ ഓര്‍ക്കുകയായിരുന്നു,

ബ്രഹ്മാവ്‌ തന്റെ തിരക്കു കാരണം ഇവനെ സൃഷ്ടിക്കുമ്പോള്‍ സ്വപ്നം കാണുവാനുള്ള സോഫ്റ്റ്‌വെയര്‍ സീഡി ഇന്‍സ്ടോള്‍ ചെയ്യാന്‍ വിട്ടുപോയതാണോ,
അതോ ഉറക്കത്തില്‍ വല്ല വൈറസും കടന്നു ഇറര്‍ സംഭവിച്ചതാണോ ....

ചിന്തയുടെ ഓരോരോ തോന്നിയാസങ്ങള്‍....

Friday, October 2, 2009

മന്ത്രി പുംഗവന്മാരുടെ ചെലവു ചുരുക്കല്‍ " ഗിമിക്ക് "



നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനമാണല്ലോ ഇന്ന് ... എല്ലാവര്ക്കും ഗാന്ധിജയന്തി ആശംസകള്‍ നേരുന്നു.

രാജ്യത്തെ പിടികൂടിയ കടുത്ത വരള്‍ച്ചയും, ക്ഷാമവും, വിലക്കയറ്റവും കണക്കിലെടുത്തു കൊണ്ട് കേന്ദ്രമന്ത്രിമാരും, പാര്ടിനെതാക്കളും ചെലവു ചുരുക്കാന്‍ തയ്യാരായിരിക്കുകയനല്ലോ ! അതോ കോണ്ഗ്രസ് അധ്യക്ഷയുടെ പ്രസ്താവന കേട്ടതു കൊണ്ടോ !

ദിവസം ഇരുപതുരൂപ പോലും വരുമാനമില്ലാത്ത എണ്‍പതു കോടിയിലധികം പട്ടിണിപ്പാവങ്ങള്‍ അധിവസിക്കുന്ന രാജ്യമാണു നമ്മുടേത്. അന്തിയുറങ്ങാന്‍ ഒരു കൊച്ചുകൂരപോലും ഇല്ലാത്ത പതിനായിരങ്ങള്‍ വേറെയും, പലരും വരള്‍ച്ചയും, പട്ടിണി ആത്മഹത്യയും കൊണ്ട് ശ്വാസംമുട്ടി മരിക്കുമ്പോള്‍ പ്രജാവത്സരരായ മന്ത്രിപുംഗവന്മാര്‍ ഒരു ദിവസത്തെ താമസത്തിന് ഒരു ലക്ഷം രൂപചെലവുവരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ തകര്‍ത്തു ജീവിക്കുന്നു.

കഴിഞ്ഞ മൂന്ന് മാസത്തെ താമസത്തിനു കേന്ത്രമാന്ത്രിമാരായ എസ്‌. എം കൃഷ്ണയും, നാട്ടുകാരനായ ശശിതിരൂരും ചെലവക്കിയതു ഒരു കോടി രൂപയാണ്! എസ്‌. എം കൃഷ്ണ അന്തിയുറങ്ങിയ പ്രസിടന്ഷ്യല്‍ സ്യൂടിന്റെ ദിവസചാര്‍ജ് ഒരു ലക്ഷം രൂപ !! അവരുടെ വിശദീകരണം സ്വന്തം പോക്കറ്റില്നിന്നാനെന്നും - ശശിതിരൂര്‍ ബ്ലോഗിലെഴുതിയത് വായിച്ചിരുന്നോ? നിങ്ങള്‍ ...
" വിശുദ്ദ പശുക്കളോട് ഐക്യദാഡ്യം പ്രഖ്യാപിച്ചു തന്റെ അടുത്ത കേരള യാത്ര
പോത്ത്‌വണ്ടിയിലായിരിക്കുമെന്നു "


രാഹുല്‍ ആണെങ്കില്‍ ഒരുപടികൂടി താഴോട്ടിറങ്ങി , തീവണ്ടിയില്‍ സാധാരണ സ്ലീപ്പറില്‍ യാത്രതീരുമാനിച്ചു. മമതാബാനര്‍ജി സ്വതേ ലളിതമായിരുന്നു ജീവിതം പോലും ഇനി എന്താണെന്ന് കണ്ടറിയേണം കാറൊക്കെ ഉപേക്ഷിച്ചു നടന്നു പോകാന്‍ ശഠിക്കുമോ അവര്‍ !!!

രാഷ്ട്രപതിമാരില്‍ മഹാ "ഗാന്ധിയനായിരുന്നു " ശങ്കര്‍ദയാല്‍ശര്‍മ അദ്ദേഹം പോലും കാലാവധി കഴിഞ്ഞപ്പോള്‍ രാഷ്ട്രപതിഭവന്‍ വിട്ടോഴിയണമെങ്കില്‍ സ്വന്തം ഭാവനനവീകരണത്തിന് നാല്‍പ്പതു ലക്ഷം രൂപ പോരുതിവാങ്ങിയ ചരിത്രവും ഇവിടുണ്ട്. പതിഞ്ചാം ലോക്സഭയിലെ മത്സരിച്ചുജയിച്ച എം പി മാറില്‍ പകുതിയിലധികം പേരും കോടീ ശ്വാരന്മാരന്. ജനങ്ങളുടെ ചെലവില്‍ ഒരുപിടി കോടീശ്വരന്മാര്‍ക്ക് ദാരിദ്രഭാരതത്തില്‍ സ്വര്‍ഗ്ഗീയ ജീവിതം നയിക്കാനുള്ള ഏര്‍പ്പാടായി അധികാരം മാറിയിരിക്കെ വിമാനത്തിലും, തീവണ്ടിയിലും, സാധാരണക്കാരെ ശല്യം ചെയ്തു മന്ത്രി പുംഗവന്മാര്‍ പരിവാരസമേതം നിരക്കുകുറഞ്ഞ സീറ്റുകളില്‍ യാത്രചെയ്തതുകൊണ്ട് എന്ത് നേടാന്‍ !!! ???

ഡ്രൈവര്‍മാര്‍ക്കും, പാരവുകാര്‍ക്കും പാചകക്കാര്‍ക്കും തോട്ടംനോക്കികലടക്കം ഒരുവന്പടയെ തന്നെ തീറ്റിപൊറുപ്പിക്കുമ്പോള്‍ ചെലവുചുരുക്കലിന്റെ പേരിലുള്ള ഇത്തരം കോപ്രായങ്ങള്‍ ആര്‍ക്കു ബോധ്യപ്പെടുത്താനാണ് ... രോഗത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കാതെ ലക്ഷണചികിത്സ എത്രത്തോളം ഫലപ്രതമാണ്,

നമ്മുടെ സ്വന്തം നാട്ടിലെ ഗോഡ്സ്‌ ഓണ്‍ കന്ട്രിയിലെ കാര്യം തന്നെ എടുക്കാം പ്രജാവത്സലനായ പാവം മാവേലിയുടെ ഭരണത്തെ പുകഴ്ത്തി പറഞ്ഞു നാടിന്റെ ചരിത്രത്തെയും, എളിമയെയും മഹത്വത്തെയും എളിമയെയും വര്‍ണ്ണിച്ചുകൊണ്ടു വാചാലനാകുമ്പോഴും ചിലവുച്ചുരുക്കലിന്റെ പേരിലുള്ള ഇത്തരം "രാജ ഗിമിക്കുകള്‍" ആരുടെ കണ്ണില്‍ പൊടിയിടാനാണ് ....

മാറിമാറിവരുന്ന തിരഞ്ഞെടുപ്പുകളില്‍ എന്നും തോല്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ ഇന്നാട്ടിലെ നമ്മള്‍ പ്രജകള്‍ തന്നെയല്ലേ .....