Friday, October 2, 2009

മന്ത്രി പുംഗവന്മാരുടെ ചെലവു ചുരുക്കല്‍ " ഗിമിക്ക് "



നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനമാണല്ലോ ഇന്ന് ... എല്ലാവര്ക്കും ഗാന്ധിജയന്തി ആശംസകള്‍ നേരുന്നു.

രാജ്യത്തെ പിടികൂടിയ കടുത്ത വരള്‍ച്ചയും, ക്ഷാമവും, വിലക്കയറ്റവും കണക്കിലെടുത്തു കൊണ്ട് കേന്ദ്രമന്ത്രിമാരും, പാര്ടിനെതാക്കളും ചെലവു ചുരുക്കാന്‍ തയ്യാരായിരിക്കുകയനല്ലോ ! അതോ കോണ്ഗ്രസ് അധ്യക്ഷയുടെ പ്രസ്താവന കേട്ടതു കൊണ്ടോ !

ദിവസം ഇരുപതുരൂപ പോലും വരുമാനമില്ലാത്ത എണ്‍പതു കോടിയിലധികം പട്ടിണിപ്പാവങ്ങള്‍ അധിവസിക്കുന്ന രാജ്യമാണു നമ്മുടേത്. അന്തിയുറങ്ങാന്‍ ഒരു കൊച്ചുകൂരപോലും ഇല്ലാത്ത പതിനായിരങ്ങള്‍ വേറെയും, പലരും വരള്‍ച്ചയും, പട്ടിണി ആത്മഹത്യയും കൊണ്ട് ശ്വാസംമുട്ടി മരിക്കുമ്പോള്‍ പ്രജാവത്സരരായ മന്ത്രിപുംഗവന്മാര്‍ ഒരു ദിവസത്തെ താമസത്തിന് ഒരു ലക്ഷം രൂപചെലവുവരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ തകര്‍ത്തു ജീവിക്കുന്നു.

കഴിഞ്ഞ മൂന്ന് മാസത്തെ താമസത്തിനു കേന്ത്രമാന്ത്രിമാരായ എസ്‌. എം കൃഷ്ണയും, നാട്ടുകാരനായ ശശിതിരൂരും ചെലവക്കിയതു ഒരു കോടി രൂപയാണ്! എസ്‌. എം കൃഷ്ണ അന്തിയുറങ്ങിയ പ്രസിടന്ഷ്യല്‍ സ്യൂടിന്റെ ദിവസചാര്‍ജ് ഒരു ലക്ഷം രൂപ !! അവരുടെ വിശദീകരണം സ്വന്തം പോക്കറ്റില്നിന്നാനെന്നും - ശശിതിരൂര്‍ ബ്ലോഗിലെഴുതിയത് വായിച്ചിരുന്നോ? നിങ്ങള്‍ ...
" വിശുദ്ദ പശുക്കളോട് ഐക്യദാഡ്യം പ്രഖ്യാപിച്ചു തന്റെ അടുത്ത കേരള യാത്ര
പോത്ത്‌വണ്ടിയിലായിരിക്കുമെന്നു "


രാഹുല്‍ ആണെങ്കില്‍ ഒരുപടികൂടി താഴോട്ടിറങ്ങി , തീവണ്ടിയില്‍ സാധാരണ സ്ലീപ്പറില്‍ യാത്രതീരുമാനിച്ചു. മമതാബാനര്‍ജി സ്വതേ ലളിതമായിരുന്നു ജീവിതം പോലും ഇനി എന്താണെന്ന് കണ്ടറിയേണം കാറൊക്കെ ഉപേക്ഷിച്ചു നടന്നു പോകാന്‍ ശഠിക്കുമോ അവര്‍ !!!

രാഷ്ട്രപതിമാരില്‍ മഹാ "ഗാന്ധിയനായിരുന്നു " ശങ്കര്‍ദയാല്‍ശര്‍മ അദ്ദേഹം പോലും കാലാവധി കഴിഞ്ഞപ്പോള്‍ രാഷ്ട്രപതിഭവന്‍ വിട്ടോഴിയണമെങ്കില്‍ സ്വന്തം ഭാവനനവീകരണത്തിന് നാല്‍പ്പതു ലക്ഷം രൂപ പോരുതിവാങ്ങിയ ചരിത്രവും ഇവിടുണ്ട്. പതിഞ്ചാം ലോക്സഭയിലെ മത്സരിച്ചുജയിച്ച എം പി മാറില്‍ പകുതിയിലധികം പേരും കോടീ ശ്വാരന്മാരന്. ജനങ്ങളുടെ ചെലവില്‍ ഒരുപിടി കോടീശ്വരന്മാര്‍ക്ക് ദാരിദ്രഭാരതത്തില്‍ സ്വര്‍ഗ്ഗീയ ജീവിതം നയിക്കാനുള്ള ഏര്‍പ്പാടായി അധികാരം മാറിയിരിക്കെ വിമാനത്തിലും, തീവണ്ടിയിലും, സാധാരണക്കാരെ ശല്യം ചെയ്തു മന്ത്രി പുംഗവന്മാര്‍ പരിവാരസമേതം നിരക്കുകുറഞ്ഞ സീറ്റുകളില്‍ യാത്രചെയ്തതുകൊണ്ട് എന്ത് നേടാന്‍ !!! ???

ഡ്രൈവര്‍മാര്‍ക്കും, പാരവുകാര്‍ക്കും പാചകക്കാര്‍ക്കും തോട്ടംനോക്കികലടക്കം ഒരുവന്പടയെ തന്നെ തീറ്റിപൊറുപ്പിക്കുമ്പോള്‍ ചെലവുചുരുക്കലിന്റെ പേരിലുള്ള ഇത്തരം കോപ്രായങ്ങള്‍ ആര്‍ക്കു ബോധ്യപ്പെടുത്താനാണ് ... രോഗത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കാതെ ലക്ഷണചികിത്സ എത്രത്തോളം ഫലപ്രതമാണ്,

നമ്മുടെ സ്വന്തം നാട്ടിലെ ഗോഡ്സ്‌ ഓണ്‍ കന്ട്രിയിലെ കാര്യം തന്നെ എടുക്കാം പ്രജാവത്സലനായ പാവം മാവേലിയുടെ ഭരണത്തെ പുകഴ്ത്തി പറഞ്ഞു നാടിന്റെ ചരിത്രത്തെയും, എളിമയെയും മഹത്വത്തെയും എളിമയെയും വര്‍ണ്ണിച്ചുകൊണ്ടു വാചാലനാകുമ്പോഴും ചിലവുച്ചുരുക്കലിന്റെ പേരിലുള്ള ഇത്തരം "രാജ ഗിമിക്കുകള്‍" ആരുടെ കണ്ണില്‍ പൊടിയിടാനാണ് ....

മാറിമാറിവരുന്ന തിരഞ്ഞെടുപ്പുകളില്‍ എന്നും തോല്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ ഇന്നാട്ടിലെ നമ്മള്‍ പ്രജകള്‍ തന്നെയല്ലേ .....

2 comments:

Typist | എഴുത്തുകാരി said...

പ്രജാവത്സലരായ നേതാക്കളെ ജയിപ്പിച്ചുവിടുന്നതും നമ്മള്‍ തന്നെയല്ലേ?

പ്രേം I prem said...

ജയിച്ചു ചെന്നാല്‍ ഉത്തരവാദിത്തം മറന്നുപോകുമോ !!? അതിനുമുന്‍പും നമ്മളിലൊരാളായിരുന്നില്ലേ അവരും.. അഞ്ചുവര്‍ഷമല്ലേ കാലാവധി ആയുഷ്കാലമാല്ലാല്ലോ ??