Wednesday, January 20, 2010

" സത്യസന്ധനായ കണ്ടക്ടര്‍, പാവം മോഷ്ടാവായി "

അവന്‍ മിനിഞ്ഞാന്ന് വൈകുന്നേരം വരെ വിളിച്ചോര്‍മ്മിപ്പിച്ചിരുന്നു. സുഹൃത്താണ് ട്ടോ..

അവന്‍റെ കല്യാണത്തിന് ക്ഷണിച്ചു കൊണ്ടായിരുന്നു രണ്ടാഴ്ച മുന്‍പേ ഇന്‍വിറ്റെഷന്‍ കിട്ടിയിരുന്നെങ്കിലും ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതായിരുന്നു. ശ്രീകണ്ടാപുരത്തിലാണവന്‍റെ വീട്. വഴിയൊക്കെ വിശദമാക്കിയിരുന്നു. എന്നാലും...
ഒന്നുകൂടെ എന്നുണ്ടല്ലോ...

കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടു മണിയോടുകൂടി കണ്ണൂര്‍ ബസ്സ്‌സ്റ്റാന്റിലെത്തി. അപ്പോള്‍ത്തന്നെ ബസ്സും കിട്ടി. രാവിലെ ആയതിനാലോ അറീല തിരക്ക് കുറവായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ കൂടിക്കൂടി വന്നു. ധാരാളം സ്ത്രീകളും കുട്ടികളും ഇടയ്ക്കു വച്ച് ബസ്സില്‍ കയറി. അന്ന് ഞായറാഴ്ചയും ആയിരുന്നു. ഞായറാഴ്ച പൊതുവേ കല്യാണ ദിവസാണല്ലോ. അന്ന് മുഹൂര്‍ത്തവും കൂടി ഉണ്ടെങ്കില്‍ പറയാനേ ഇല്ല.

ഓരോന്ന് ആലോചിച്ചു കൊണ്ട് പോകുമ്പോഴായിരുന്നു ബസ്സില്‍ നിന്നും ഒരു സ്ത്രീ ഉറക്കെ നിലവിളിക്കുന്നു എന്‍റെ മാല കാണുന്നില്ല. ആകെ ഒച്ചപ്പാടും ഭാഹളവും തന്നെ. ഇത് കേട്ട് കണ്ടക്ടര്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് കൊണ്ട് ഉറക്കെപ്പറഞ്ഞു " ആരും ഭഹളം വെക്കരുത് ബസ്സ് അടുത്ത പോലീസ് സ്റ്റെഷനിലോട്ടു പോകട്ടെ " അയാള്‍ ഉടനെ ഡ്രൈവറുടെ അടുത്തോട്ടു ഓടിച്ചെന്നു. കണ്ടക്ടര്‍ക്കാനെങ്കില്‍ ഷൈന്‍ ചെയ്യാന്‍ പറ്റിയ അവസരവും ആണല്ലോ. എനിക്കാണെങ്കില്‍ ദേഷ്യം പടിച്ചു വന്നു. ഇനി എപ്പോഴാണാവോ കല്യാണത്തിന് എത്തുക ഒരു ഇതും പിടിയും കിട്ടുന്നില്ല. ഉടനെ അവിടെ ഇറങ്ങണം എന്ന് പറഞ്ഞാല്‍ ആള്‍ക്കാര്‍ സംശയിക്കുകയും ചെയ്യും. ആള്‍ക്കാര്‍ അവരവരുടെ പോക്കറ്റ് നോക്കി ഉറപ്പു വരുത്തുന്നത് കാണാമായിരുന്നു കൂട്ടത്തില്‍ ഞാനും. അങ്ങിനെ ബസ്സ് പോലീസ് സ്റ്റെഷന്‍റെ കവാടത്തിനു അടുത്തു നിന്നു.

കണ്ടക്ടര്‍ ഓടിച്ചെന്നു വാതില്‍ക്കല്‍ നില്‍ക്കുന്ന പോലീസുകാരനെ വിവരം ധരിപ്പിച്ചു. ഉടന്‍ പോലീസുകാരന്‍ സ്റ്റെഷനുള്ളില്‍ ച്ചെന്നു രണ്ടു കോണ്‍സ്റ്റബിളെ കൂട്ടി കൊണ്ടുവന്നു. ബാസ്സിനുള്ളിലുള്ള എല്ലാവരെയും ക്യുവായിനിര്‍ത്തി പരിശോധന നടത്താന്‍ തുടങ്ങി. പുരുഷന്മാരെ പരിശോധിക്കാം സ്ത്രീകളെ എന്ത് ചെയ്യും. ഭാഗ്യത്തിന് വനിതാ പോലീസും ഉണ്ടായിരുന്നു. ഇ അവസരത്തില്‍ കണ്ടക്ടര്‍ ദൂരെ മാറി ഞാനൊന്നും അറീല ഞാന്‍ ഈ നാട്ടുകാരനല്ല എന്ന ഭാവത്തില്‍ നില്‍പ്പുണ്ടായിരുന്നു.

എല്ലാവരെയും പരിശോധിച്ചു മാലപോയിട്ടു ഒരു വസ്തുവും കിട്ടീല. കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു കണ്ടക്ടര്‍ ബാക്കി ഉണ്ടല്ലോ. ഇതുകേട്ട കണ്ടക്ടര്‍ ഉടനെ പോലീസിന്‍റെ അടുത്തുച്ചെന്നു. എന്നെ കൂടി നോക്കിക്കൊള്ളൂ... !!! അയാളുടെ സത്യസന്ധത കണ്ടു എല്ലാവര്ക്കും മതിപ്പുതോന്നി. പോലീസ് കണ്ടക്ടറുടെ പോക്കറ്റില്‍ കൈയ്യിട്ടു ഇതെന്താണെന്നു ചോദിച്ചു. ഒരു മാലയല്ല രണ്ടെണ്ണം, കണ്ടക്ടര്‍ നിന്നു വിയര്‍ക്കാന്‍ തുടങ്ങി.

ആള്‍ക്കാര്‍ അന്യോന്യം നോക്കാന്‍ തുടങ്ങി. ഇതെന്തു കഥ. ഇതെങ്ങിനെ സംഭവിച്ചു. ഒരു സ്ത്രീ വിളിച്ചു പറഞ്ഞു എന്‍റെ മകളുടെ മാലയും കാണുന്നില്ല. കണ്ടക്ടര്‍ ഒന്നും മനസ്സിലാകാതെ തരിച്ചു നിന്നുപോയി. അദ്ദേഹം പോലീസിനോട് കേണപേക്ഷിച്ചു. ഇത് കണ്ടുനിന്ന പോലീസുകാരന്‍ പറഞ്ഞു ഇതെടുത്ത ആള്തന്നെയാവും നിങ്ങളുടെ പോക്കറ്റിലിട്ടതും. മോഷ്ടിക്കുന്ന അത്ര വിഷമമില്ലല്ലോ അത് വല്ലവന്‍റെയും പോക്കറ്റില്‍ ഇടാന്‍. മറ്റുവല്ലവരുടെയും ആയിരുന്നാല്‍ എന്താകുമായിരുന്നു. നിരപരാധിയാകും കള്ളന്‍.

ഒന്നൊന്നര മണിക്കൂര്‍ പോയി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഒരു നല്ല നാടകം നേരില്‍ കണ്ടു അത്ര തന്നെ. ബസ്സ് വിട്ടപ്പോള്‍ കണ്ടക്ടര്‍ " അണ്ടിതിന്ന അണ്ണാനെപ്പോലെ " ആയിരുന്നു. വരുമ്പോഴെന്തായിരുന്നു. എന്തോരോച്ചപ്പാടായിരുന്നു. പുലിയെപ്പോലെ വന്നവന്‍ പൂച്ചയെപ്പോലെ തിരിച്ചുപോയി. ആള്‍ക്കാരുടെയിടയില്‍ നിന്നും ഒരാള്‍ ഉറക്കെപ്പറഞ്ഞു " സത്യസന്ധനായ പാവം മോഷ്ടാവ് " ഇത് കേട്ട് എല്ലാവരും എന്നെനോക്കി ചിരിച്ചു. വേറെ ആരുമായിരുന്നില്ല ഞാന്‍ തന്നെയായിരുന്നു പറഞ്ഞത്. പിന്നീട് ഓരോരാള്‍ അവരവരുടെ സ്ഥലത്ത് ഇറങ്ങാന്‍ തുടങ്ങി.

കല്യാണ വീട്ടില്‍ എത്തിയപ്പോള്‍ താലികെട്ട് ചടങ്ങ് ആരംഭിച്ചിരുന്നു. ഇടയിലൂടെ സുഹൃത്ത്‌ എന്നെ കണ്ടെന്നു തോന്നുന്നു. പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു. കാരണം തലേന്നേ ചെല്ലാന്‍ പറഞ്ഞതാണേ..... ഒടുവില്‍ കണ്ടപ്പോള്‍ ഒരുപാടു ശകാരിച്ചു. കുറച്ചു കള്ളത്തരങ്ങള്‍ പറഞ്ഞു സമാധാനിപ്പിച്ചു. തിരക്കൊക്കെ കഴിഞ്ഞപ്പോള്‍ അവനോടും അവന്‍റെ നവവധുവോടും കഴിഞ്ഞ സംഭവങ്ങള്‍ വള്ളിപുള്ളിവിടാതെ പറഞ്ഞു. അതുവരെ നാണം കുണുങ്ങിയായിരുന്ന കല്യാണപ്പെണ്ണാണെങ്കില്‍ പൊട്ടിച്ചിരിച്ചുപോയി. നല്ല പരിചയപ്പെടല്‍ അല്ലേ..

ഞാന്‍ അവരോടു പറഞ്ഞു ടാ... നിനക്ക് ഞാന്‍ തരുന്ന സമ്മാനവും ഇതുതന്നെ നിന്‍റെ " ഭാര്യയുടെ പൊട്ടിച്ചിരി ".
ഇതുകേട്ട് രണ്ടുപേരും ചിരിച്ചു.



വല്യമ്മ ടീച്ചറുടെ നേരമ്പോക്കുകള്‍...

തിരിച്ചു വരുന്ന വഴീലായിരുന്നു വല്യമ്മ യുടെ വീട് ആ വഴികയറിപോകാം എന്ന് കരുതി. ഇടയ്ക്കു ബന്ധുഗൃഹത്തില്‍ പോകുന്നത് ഒരുരസമാ അല്ലേ.. കൊച്ചു വര്‍ത്താനങ്ങളൊക്കെ പറയുകയും സുഖവിവരങ്ങളൊക്കെ അറിയുകയും ചെയ്യാം.

വല്യമ്മ സ്കൂള്‍ ടീച്ചറായിരുന്നു ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നു. ചെറിയ ഒരു അസുഖം മുന്‍പുണ്ടായിരുന്നു അന്നാരും ചെന്നില്ല ആ പരിഭവമും മുഖത്തുണ്ടാകും ഉറപ്പാ... അവിടെ ചെല്ലുമ്പോള്‍ മൂന്നു നാല് മണിക്കൂര്‍ നീക്കി വയ്ക്കേണം, സംസാരിച്ചു ക്ഷീണിക്കും നാലഞ്ചു ക്ലാസ്സ് വെള്ളം കുടിച്ചാലേ എഴുന്നേല്‍ക്കാന്‍ പറ്റൂ. സുഖാന്വേഷണത്തിന് ശേഷം പതിയെ പഠിപ്പിച്ച കുട്ടികളുടെ കാര്യം തുടങ്ങി. പിള്ളേരുടെ ലീലാവിലാസങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.

വര്‍ഷാവസാന പരീക്ഷയുടെ ഉത്തരകടലാസുകള്‍ തിരിച്ചു പിള്ളേര്‍ക്ക് കിട്ടില്ലല്ലോ.. പല മിടുക്കന്മാരുടെയും ഉത്തരപേപ്പറുകളുടെ ഇത്തരം തമാശകളുടെ ഒരു കെട്ടുതന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ വെറുതെയിരിക്കുമ്പോള്‍ വായിച്ചു സ്വയംചിരിക്കാലോ ? ..

പഴയ കാലം ഓര്‍ക്കുകയും ചെയ്യാം. അതില്‍ ഒരു കുട്ടിയുടെ ഉത്തര പേപ്പറില്‍ ഇതായിരുന്നു. ചോദ്യം ആദ്യം പറയാം അല്ലേ.. " ഗാന്ധിജിയെ ക്കുറിച്ച് ഒരു ഖണ്‌ഠിക " എഴുതുക? എന്നതായിരുന്നു. വല്യമ്മ ആ പേപ്പര്‍ തന്നില്ല.ഗാന്ധിജിക്ക് മുടിയില്ല, ഷര്‍ട്ട്‌ ഇടൂലാ വടീം കുത്തിയാണ് നടക്കുന്നത് എപ്പോഴും മുണ്ട് ഉടുക്കും.... ഇതുപോലെ കുറെ ക്ഷമിക്കണം കേട്ടോ... രാഷ്ട്രപിതാവിനെ പറയരുതല്ലോ, പിള്ളേരുടെ പ്രായവും അതല്ലേ ...

വേറൊരു കുട്ടി സുഖിപ്പിച്ചു എഴുതിയിരുന്നു. ടീച്ചറെ ഈ ചോദ്യത്തിന് ഉത്തരം ഞാന്‍ പഠിച്ചതാ ടീച്ചറെ മറന്നുപോയി. പിന്നെ ടീച്ചറുടെ കണ്ണുകള്‍ നല്ല ഭംഗിയാ ഇന്നുടുത്ത പച്ചസാരി നന്നായി ചേരുന്നുണ്ട് ടീച്ചര്‍ക്ക്, നടത്തം എനിക്കിഷ്ടാ ഞാനും അതുപോലെ നടക്കാറുണ്ട്, ടീച്ചറെ ക്ലാസ്സും എനിക്കിഷ്ടാ ... ഇങ്ങിനെ പോകുന്നു. അവസാനം ഇങ്ങിനെ എനിക്ക് ജയിക്കാനുള്ള മാര്‍ക്ക് തരണേ ടീച്ചര്‍.

വായിച്ചു തീര്‍ന്നപ്പോള്‍ വല്യമ്മയുടെ കണ്ണില്‍ നിന്നും വെള്ളം വന്നുപോയി. ഞാന്‍ വല്യമ്മയോട് പറഞ്ഞു എന്നാല്‍ പിന്നെ ഇത്തരം ഡയലോഗ് പഠിച്ചാപോരെ...

ങാ.. ഇന്നല്ലേ ഞാന്‍ കരഞ്ഞത് അന്ന് എല്ലാവര്ക്കും എന്നെ ഭയായിരുന്നു.ഞാന്‍ നല്ല പെടയും നല്‍കുമായിരുന്നു. വര്‍ഷാവസാനം മാത്രമേ ഇത്തരം സൃഷ്ടികള്‍ കിട്ടാറുള്ളൂ. പിള്ളേരുടെ ഓരോ തമാശകള്‍. രണ്ടുമാസം കഴിഞ്ഞാല്‍ തിരിച്ചു സ്ക്കൂളിലെത്തിയാല്‍ മറ്റു ടീച്ചറുമാരുമായി ഇതായിരിക്കും ചര്‍ച്ച. ഈ വിരുതന്മാരെ കണ്ടാല്‍ തനിയെ ചിരിയും വരും. പിന്നെ എന്താ ചെയ്കാ അല്ലേ...

" അപ്പോഴാണ്‌ പണ്ട് നമ്മുടെ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിച്ചു കാണില്ലേ എന്ന് തോന്നിയത്. ഇംഗ്ലിഷ് സെക്കണ്ട് പേപ്പറില്‍ പാരഗ്രാഫിനെ മൂന്നിലൊന്നായി ചുരുക്കാന്‍ ഉള്ളതും ഉണ്ടല്ലോ. അതൊക്കെ അവസാനത്തെക്ക് മാറ്റിവെക്കാറാണ് പതിവ് അവസാനം സമയവും കിട്ടില്ല. അപ്പോള്‍ ആദ്യത്തെ വരിയും അവസാനത്തെ വരിയും എഴുതി ഇടയ്ക്കു പ്രധാനപ്പെട്ടതു നടുക്ക് നിന്നെടുത്തെഴുതും ഒരുതരം കുലുക്കിക്കുത്ത്‌. ആയല്ലോ മൂന്നുവാചകം. ഇത് പറയുംബോളാണ് നാലിലോ അഞ്ചിലോ ആണെന്ന് തോന്നുന്നു. ഒരു മലയാളം മാഷ്‌ ഉണ്ടായിരുന്നു അന്ന്. എപ്പോഴും ചോദ്യം ചോദിക്കും ഇതു സമയത്തും. പദ്യം എടുത്തു കഴിഞ്ഞാല്‍ അടുത്ത ദിനം ക്ലാസ്സില്‍ പൂരപ്പറമ്പ് പോലെ ആയിരിക്കും.

ക്ലാസ്സിലെ പുറകിലെ ബഞ്ചിലെ ഒന്ന് രണ്ടുപേരുമായി നമ്മള്‍ രണ്ടുമൂന്നു പേര്‍ക്ക് അത്രനല്ല രസത്തിലല്ല കൊച്ചു കൊച്ചു വഴക്കുകള്‍. അന്ന് ടീച്ചര്‍ ചോദ്യം ചോദിച്ചപ്പോള്‍ കിട്ടിയില്ല. കാരണം മറ്റൊന്നുമല്ല പദ്യം പകുതിയേ പഠിച്ചിരുന്നുള്ളൂ. ടീച്ചര്‍ അടിച്ചപ്പോള്‍ ടീച്ചറെ ചീത്ത പറഞ്ഞു. അത് പുറകിലെ പിള്ളേര്‍ കേട്ട് ടീച്ചറോട് പറഞ്ഞു. അത് പിന്നീട് പൊല്ലാപ്പായി. ഇത് വല്യമ്മയോട് പറഞ്ഞു."

അപ്പോള്‍ വല്യമ്മ പറഞ്ഞു. അത് കൊള്ളാം. ടീച്ചറെ ചീത്ത പറയുകയാ. കഷ്ടം. അതൊക്കെ നോക്കുമ്പോള്‍ ഇവന്മാര്‍ വെറും പാവങ്ങള്‍.

വല്യമ്മയോട് യാത്ര പറഞ്ഞു വീട്ടിലോട്ടു പോകുമ്പോള്‍ സന്തോഷമായിരുന്നു, മനസ്സില്‍ രണ്ടു സംഭവങ്ങള്‍ കിട്ടീലോ ...

9 comments:

പ്രേം I prem said...

കള്ളനെപ്പിടിക്കാനുള്ള കണ്ടക്ടരുടെ വീറും വാശിയും പ്രകടനങ്ങളും വളരെ ഗംഭീരമായിരുന്നു. എന്നിട്ടും പാവം സ്വന്തം പോക്കറ്റ് ശ്രദ്ധിക്കാന്‍ അതിനിടയില്‍ സാധിക്കാതെ പോയി.

'വിധിയുടെ കോപ്രായം' അല്ലാതെന്തു പറയാന്‍...

*****

അന്ന് നമ്മള്‍ ഉത്തരപ്പേപ്പറില്‍ എഴുതിയ വലിയ വലിയ തത്ത്വങ്ങളും, സിദ്ധാന്തങ്ങളും ടീച്ചര്‍മാര്‍ക്ക് തമാശയും നേരമ്പോക്കുകളും.

ഇതെന്താ കഥ !!! കലികാലം അത്രതന്നെ....

ശ്രീ said...

പാവം കണ്ടക്ടര്‍!
---
വല്യമ്മയ്ക്ക് ഇനിയും അതു പോലെ കുറേ കഥകള്‍ പറയാന്‍ കാണുമല്ലോ അല്ലേ മാഷേ?

രണ്ടു സംഭവങ്ങള്‍ രണ്ട് പോസ്റ്റായി തന്നെ എഴുതാമായിരുന്നല്ലോ. :)

Unknown said...

പ്രേം ചേട്ടാ,
അനുഭവങ്ങള്‍ ഇത്ര മനോഹരമായി എഴുതിയ താങ്കള്‍ക്ക് ഒരു പാട് നന്ദി.
നല്ല വായന സമ്മാനിച്ച താങ്കള്‍ക്ക് ആശംസകള്‍..!!
www.tomskonumadam.blogspot.com

അഭി said...

പാവം കണ്ടക്ടര്‍!
........
ടീച്ചര്‍ മാര്‍ക്ക് പൊതുവേ വാല്യൂവേഷന്‍ ക്യാമ്പില്‍ നിനും തിരിച്ചു വന്നാല്‍ ഒരു പാട് രസകരമായ അനുഭവങ്ങള്‍ കാണും പങ്കുവക്കാന്‍ , പലപ്പോഴും വളരെ രസമായി തോന്നാറുണ്ട് ...........

വളരെ നന്നായിരിക്കുന്നു പോസ്റ്റുകള്‍

പ്രേം I prem said...

ശ്രീ,
അന്നുതന്നെ നടന്ന സംഭവമല്ലേ, അതാണ്‌ ഒന്നിച്ചാക്കിയത്‌. നന്ദി.

റ്റോംസ്,
ഈ വഴി വന്നതില്‍ വളരെ നന്ദി. വീണ്ടും വരിക

അഭി,
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.

raadha said...

രണ്ടു സംഭവങ്ങളും വായിച്ചു. ഏതായാലും conductor ന്റെ പോക്കെറ്റില്‍ ഇടുന്നതിനു പകരം അത് പ്രേമിന്റെ പോക്കറ്റില്‍ ഇടാഞ്ഞത് ബഘ്യം !! പിന്നെ , ഞങ്ങളുടെ നാട്ടില്‍ ഒക്കെ ഉള്ള ചൊല്ല് " അണ്ടിതിന്ന അണ്ണാനെപ്പോലെ " എന്നല്ല, "അണ്ടി കളഞ്ഞ അണ്ണാനെ പോലെ" എന്നാണ്. :)

Typist | എഴുത്തുകാരി said...

അതെ,
ആ കള്ളന്‍ അല്ലെങ്കില്‍ കള്ളി അതു് പ്രേമിന്റെ പോക്കറ്റില്‍ ഇട്ടിരുന്നെങ്കിലോ! അതു ചെയ്യാഞ്ഞതു ഭാഗ്യം.

Jishad Cronic said...

പാവം കണ്ടക്ടര്‍!

ശ്രീ said...

ഇതെവിടാണ് മാഷേ?