Friday, November 20, 2009

മോണിക്കാ'സ് ഇലവന്‍സ് ടീം കീ .. ഹൈ.... ഹും ...ഹോ



ഉലകം വാഴ്ത്തും നാട്യക്കാര്‍ പെരിയവര്‍ ഒരുമയോടിരുന്താല്‍...

Sunday, November 15, 2009

സൈക്കിള്‍പ്പാടുകള്‍

സമയം കുറേവൈകി, വീട്ടില്‍ നിന്നും ധൃതിയില്‍ പുറത്തുപോകാനിറങ്ങവേ വാതിലിനു മുകളിലെ ഓടാമ്പല്‍ താഴ്ത്തുമ്പോള്‍ കൈമുട്ട് അറിയാതെ കലണ്ടര്‍ തൂക്കിയ ആണിയില്‍ തട്ടി ചെറുചോര പൊടിഞ്ഞു "പഴയ സൈക്കിള്‍പ്പാടുകളുടെ" അതേ സ്ഥാനത്ത്,വീണ്ടും ഓര്‍ക്കാനെന്നവണ്ണം.

അതെ, സൈക്കിള്‍ക്കാലം സുഖമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍, അന്നു ആറിലോ ഏഴിലോ ആണെന്ന് തോന്നുന്നു സ്കൂളില്‍ പോകുമ്പോള്‍ കിട്ടുന്ന പോക്കറ്റ്‌മണി പലതും പറഞ്ഞു വാങ്ങുന്ന കാശു കൂട്ടിവച്ചു അവധിദിവസങ്ങളില്‍ സൈക്കിളെടുക്കുക ഒരു പതിവാ … നാട്ടില്‍ അപ്പുവേട്ടന്‍റെ കടയില്‍ അതിനായി ചെറു സൈക്കിളും പഠിയ്ക്കാന്‍ വേണ്ടി മാത്രം ഉണ്ടായിരുന്നു. എന്നാലും വലിയ സൈക്കിളെടുത്ത് പോകുന്ന ആളുകളെ കണ്ടാല്‍ ചെറിയ ഒരു അസൂയയും ഇല്ലാതെയില്ല. സൈക്കിള്‍ പഠിച്ചു കഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയപോലെ ആയിരുന്നു അന്ന്.

ഞാന്‍ സൈക്കിള്‍ ചവിട്ടി പോകുന്ന വഴിതന്നെയായിരുന്നു ക്ലാസ്സില്‍ പഠിയ്ക്കുന്ന കുട്ടിയുടെ വീടും,ഏതു കുട്ടി ആയിരിക്കുമെന്ന് ഊഹിക്കാവുന്നതയൂള്ളൂ. അവളുടെ വീടിനു മുന്നിലെത്തുമ്പോള്‍ അറിയാതെ ബെല്ല് മൂന്നു നാലുവട്ടം അടിക്കും, അതെന്താനെന്നറിയില്ല! അങ്ങിനെയാ ആ ബെല്ലിന്‍റെ ശബ്ദം മനസ്സിലക്കിയപോലെ അവള്‍ അവിടെയുണ്ടെങ്കില്‍ വീട്ടിനു പുറത്തുവരും, പ്രായത്തിന്‍റെ വികൃതി അത്രയൂള്ളൂ .. അങ്ങിനെ കഴിഞ്ഞു പോകുന്ന ഒരു ദിവസം, എന്നും ചങ്ങാതിയും കൂടെയുണ്ടായിരുന്നു. ഒരുനാള്‍ മുന്നില്‍ നോക്കാതെ അവളുടെ വീട് നോക്കി സൈക്കിള്‍ ചവിട്ടുമ്പോള്‍ മുന്നിലെ കല്ല്‌ കണ്ടില്ല. ടാറിട്ട റോഡായതിനാല്‍ വീണു നല്ല ചതവുംപറ്റി. ഭാഗ്യത്തിന് അവള്‍ അന്നവിടെ ഉണ്ടായിരുന്നില്ല കേട്ടോ, അത് വളരെ നന്നായി അല്ലെങ്കില്‍… പിറ്റേന്ന് ക്ലാസ്സില്‍ ഇതുതന്നെയായിരിക്കും തമാശ, ചെറിയ കാര്യം പോലും വലുതായിക്കാണുന്ന കാലാണല്ലോ അപ്പോള്‍ കളിയാക്കാന്‍ കിട്ടുന്ന ഒരു സമയവും പാഴാക്കുന്ന പരിപാടിയില്ല ..

തിരിച്ചു കടയില്‍ ചെന്ന് ചങ്ങാതീടെ കാശുകൂടെ കൊടുക്കേണ്ടി വന്നു അല്ലെങ്കില്‍ അവന്‍ വീട്ടില്‍ ചെന്നു പറഞ്ഞു കുളമാക്കും.. അതിനാ അവന്‍റെ കാശു കൂടെ കൊടുത്തത്, വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നു സുഹൃത്ത്‌ എന്‍റെ ഭാഗത്തെ തെറ്റു മറച്ചുവച്ച് മറ്റെന്തൊക്കെയോ പറഞ്ഞൊപ്പിച്ചു, വാടകസൈക്കിള്‍ കാശ് കൊടുത്തിരുന്നല്ലോ, പ്രത്യുപകാരം. അവള്‍ക്കൊന്നും ഓര്‍മ്മകാനില്ല ഇപ്പോള്‍, എനിക്ക് ഇങ്ങിനെ ഒന്നു സംഭവിച്ചത് കൊണ്ടാണല്ലോ...

ഒരു നാള്‍ നാട്ടില്‍ ഫുട്ബോള്‍ ടൂര്‍ണമെന്ടു കാണുവാന്‍ പോകാന്‍ പ്ലാനിട്ടു സൈക്കിളില്‍ ത്തനെ, സുഹൃത്തിനെ സൈക്കിളിനു പുറകിലിരുത്തി ഓരോ സൊറയും പറഞ്ഞു പോകുകയായിരുന്നു, മുന്നിലെ ഗട്ടര്‍ കണ്ടില്ല,ഗട്ടറില്‍ നിന്നും ഒന്നു കുലുങ്ങിയെങ്കിലും അതൊന്നും കാര്യാക്കാതെ യാത്ര തുടര്‍ന്നു, ഗട്ടറില്‍ പെട്ടപ്പോള്‍ ഒരു ശബ്ദം കേട്ടിരുന്നു കാര്യമാക്കിയതുമില്ല, കുറച്ചുദൂരം ചെന്നപ്പോള്‍ പുറകിലെ സുഹൃത്തിന്‍റെ ഒച്ചയും അനക്കവും കേള്‍ക്കുന്നില്ല പുറകോട്ടു തിരിഞ്ഞപ്പോളല്ലേ പുള്ളിക്കാരന്‍ റോഡില്‍ നിന്നും വളരെ പ്രയാസപ്പെട്ട് എണീക്കുന്നു. ഗട്ടറില്‍ കയറിയപ്പോള്‍ തെറിച്ചു പോയതാണ് പാവം, എന്നാലും ഉള്ളില്‍ ആദ്യം ചിരിയാ വന്നത്, കാരണം അന്ന് ഞാന്‍ വീണപ്പോള്‍ അവനും ചിരിച്ചതാണല്ലോ …

ഇടവഴിയിലോ, ഉത്സവപ്പറമ്പിലോ വച്ചാണെങ്കില്‍ സക്കിള്‍ കൊണ്ടുള്ള അഭ്യാസമായിരിക്കും, പൊതുവേ പറഞ്ഞതാണ് കേട്ടോ ... സൈക്കിളൊരു പ്രണയ വാഹനമാനല്ലേ, അതിന്‍റെ ശബ്ദം നോസ്റ്റാള്‍ജിക്ക്‌ ഫീലിംഗ്‌ ഉണ്ടാകും, പ്രായം അതാണല്ലോ ഏതെങ്കിലും പെണ്‍കുട്ടിയെ സൈക്കിളിനു പുറകില്‍ ഇരുത്തി കറങ്ങിയാലോ അന്നത്തെ നടത്തത്തിന്‍റെ സ്ടൈലൊക്കെ മാറും ഷേര്‍ട്ടിന്‍റെ കോളര്‍ ഉയര്‍ത്തി തലമുടിയൊക്കെ ഇടയ്ക്കിടെ കോതിക്കൊണ്ട് രജനി സ്റ്റൈലില്‍…

Friday, November 6, 2009

ഷര്‍മിളയുടെ 'ദശവത്സരനിരാഹാരം'

ഇറോം ഷര്‍മിളയുടെ ദശവത്സരനിരാഹാരം, ഇനിയും അണഞ്ഞിട്ടില്ലാത്തജ്വാലയായി മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹോസ്പിറ്റലില്‍ തുടരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഷര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. പോലീസ് നിര്‍ബന്ധിച്ചു മൂക്കിലൂടെ ഇറ്റുന്ന ആഹാരത്തില്‍ ജീവിതം നിലനിര്‍ത്തുന്നു. വര്‍ഷങ്ങള്‍ ചെല്ലും തോറും അധികൃതര്‍ മുഖം തിരിക്കുന്നു. അവള്‍ മരിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം അവിടത്തെ പട്ടാളത്തിനും ഭരണാധികാരികള്‍ക്കും ആയിരിക്കും. സഹന സമരത്തിന്‍റെ തീഷ്ണത. പ്രതീക്ഷയുടെ ഒരു കൈത്തിരി കൊളുത്തിവയ്ക്കുകയാണ് ഷര്‍മിള. ജയിക്കുമോ?... ഷര്‍മിളയ്ക്കു തന്നെ ഉറപ്പില്ല എന്നിട്ടും ...



വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാനായി രൂപം കൊണ്ട (അഫ്സ്പ) നിയമത്തിനെതിരെയാണ് ഷര്‍മിളയുടെ പോരാട്ടം. കിരാതനിയമമെന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച 'അഫ്സ്പ', സംശയം തോന്നിയ ആരെയും ബലം പ്രയോഗിക്കാനും, വെടിവെക്കാനും, വാറന്റില്ലാതെ ആരെയും അറസ്റ്റുചെയ്യാനും സേനയ്ക്കു പ്രത്യേകാധികാരം നല്‍കുന്നതാണ് ഈ നിയമം. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍‌കൂര്‍ അനുമതിയില്ലാതെ സൈനികോദ്യോഗസ്ഥന്മാരെ നടപടിയെടുക്കുന്നതിനെ അഫ്സ്പ വിലക്കുകയും ചെയ്യുന്നു. നിയമം നടപ്പില്‍ വരുമ്പോള്‍ തിവ്രവതിസംഘടനകളുടെ എണ്ണം അഞ്ചും, ഇപ്പോഴത്‌ ഇരുപതിയഞ്ചും. എന്തു പ്രയോജനം, ഇതുതന്നെയാണ് ഇറോം ഷര്‍മിളയും ചോദിക്കുന്നത്.

മണിപ്പൂരിലെ പരമ്പരാഗത മെയ്തി വംശ കുടുംബത്തില്‍ ജനിച്ച ഒരു സാധാരണ പെണ്‍കുട്ടി. ഇറോംനന്ദയുടെയും സതീ ദേവിയുടെയും മൂന്നു മക്കളില്‍ ഇളയവള്‍. മണിപ്പൂരിലെ സാഹിത്യ കുതുകികള്‍ക്ക് അവള്‍ എഴുതി തെളിഞ്ഞ കവയിത്രി. ഇന്ന് മണിപ്പൂരിന്‍റെ ഉരുക്ക് വനിതയും.

2002 നവംബര്‍ 2 ന് ഇംഫാലിലെ വിമാനത്താവളത്തിനാടുത്ത മാലോം ഗ്രാമത്തില്‍ പട്രോളിങ്ങ് നടത്തുന്ന പോലീസുകാര്‍ക്ക് നേരെ അജ്ഞാതരായ തീവ്രവാദികള്‍ ബോംബാക്രമണം നടത്തി. അന്ന് വൈകുന്നേരം ബസ്സ്‌ഷെള്‍ട്ടറിനുനേരെ ആസാം റൈഫിള്‍സിലെ സൈനികര്‍ തുരുതുരാ വെടിവച്ചു. പത്തോളം നിരപരാധികള്‍ മരിച്ചുവീണു. ഒരു സമാധാന റാലിയുടെ കാര്യങ്ങളുമായാണ്‌ ഷര്‍മിള അവിടെയെത്തിയത്. ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടു സ്വയം നിലവിളിച്ചുപോയി. മരണം സ്വയം വരിക്കാനുള്ള കരുത്താര്‍ജ്ജിച്ചതും അവിടെന്നാണെന്നാണ്. "ശരീരം എനിക്ക് പ്രശ്നമല്ല നമ്മളെല്ലാവരും ഇന്നല്ലെങ്കില്‍ നാളെ മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് എന്റെ സമരം" അവളുടെ മൊഴികള്‍.



വൈദ്യശാസ്ത്രത്തിലെ അത്ഭുതമാണെന്നാണ് ഇറോം ഷര്‍മിള ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നു ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ഇറോം ഷര്‍മിളയുടെ ഈ സമരം വിജയിക്കട്ടെ !!

സമരം നാള്‍ക്കുനാള്‍ നീളുമ്പോള്‍ അനിശ്ചിതത്വവും ഭീതിയും നിഴലാടുന്നു. ജനങ്ങളില്‍ നിരാശയും, മനുഷ്യാവകാശലംഘനങ്ങളുടെ അതിക്രൂരമായ വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്നു. വെടിയേറ്റു മരിച്ചവര്‍, മാനഭംഗത്തിനിരയായ സ്ത്രീകള്‍, മുപ്പതോളം സ്ത്രീകള്‍ വിവസ്ത്രരായി പ്രകടനം നടത്തിയും എല്ലാം നഷ്ടപ്പെടുന്നവരുടെ വിലാപങ്ങള്‍, തകര്‍ക്കപ്പെടുന്ന വീടുകളും കെട്ടിടങ്ങളും ... പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ജാസ്‌റ്റിസ് ജീവന്‍റെഡി കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ എങ്ങുമെത്താതെ കിടക്കുന്നു.



**************** **************** ****************

സമാധാനവും, സന്തോഷവും നിറഞ്ഞ ഒരു പുതുപുലരിയിലേക്ക് അധിവേഗം തിരിച്ചെത്തുവാന്‍ മണിപ്പൂരിലെ ജനതയെപ്പോലെ നമുക്കും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം.


കടപ്പാട്: ചിത്രങ്ങള്‍ ഗൂഗിള്‍ ഇമേജസ്

Wednesday, October 28, 2009

ദേ... കൈയ്യില്‍ ടോര്‍ച്ചുണ്ടോ....

എന്നാണെന്ന് ഓര്‍മ്മ വരുന്നില്ല കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം പറയാം.
ഞാനും സുഹൃത്തുക്കളും കൂടി ഒരു യാത്രയ്ക്ക് ഒരുങ്ങി. കിഴക്കന്‍ ദിക്കില്‍ പോകാമെന്ന് ഒരു വിഭാഗം കാട്ടിലേയ്ക്ക് പോകാമെന്ന് വേറൊരു വിഭാഗം. എന്തായാലും കാട്ടിലേയ്ക്ക് പോകാമെന്ന് തീരുമാനിച്ചു.

ഞങ്ങള്‍ യാത്ര തിരിച്ചു തീര്‍ത്തും പട്ടിക്കാടുതന്നെ ആയിരുന്നു. അരുവികളും പുഴകളും കണ്ണിനു ആനന്ദം പകരുന്ന എല്ലാം എന്നു തന്നെ പറയാം. സന്തോഷം കൂടുമ്പോള്‍ വേണ്ടതും കരുതിയിരുന്നു. ഓരോ ആളുടെയും മനസ്സു വായിക്കുവാന്‍ അന്ന് കഴിഞ്ഞു. ഒപ്പം കൈയ്യിലിരിപ്പും. പോരുമ്പോള്‍ വഴി മാറി പോകുകയും അതിനു വേണ്ടി കുറച്ചുസമയം കളഞ്ഞു. ബസ്സ് സ്റ്റോപ്പില്‍ എത്തുമ്പോള്‍ ഇരുട്ട് പരന്നിരുന്നു.

ഇനി ഒരു ബസ്സ് മാത്രമെ ഉള്ളൂ അന്നത്തെ അവസാനത്തെ ബസ്സും അതാണ്. ഏറെ കാത്തിരിപ്പിനു ശേഷം ആ ബസ്സ് വന്നു പഴയ ksrtc ആയിരുന്നു. എട്ടുമണി ആയിക്കാണും മദ്യപാനികളുടെ വിഹാര സമയമായി അപ്പോള്‍ ബസ്സ് ആകെ കൂടി ബഹളമയം തന്നെ ആയിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത് !!



ബസ്സിന്‍റെ ഹെഡ്‌ ലൈറ്റ്‌ രണ്ടും കത്തുന്നില്ല ഫ്യൂസ് ആയതാണോ കണക്ഷന്‍ പോയതാണോ ഒന്നും അറിയാന്‍ കഴിഞ്ഞില്ല. ഒന്നു രണ്ടു മണിക്കൂര്‍ പോകണം എന്ത് ചെയ്യും ബസ്സിലുണ്ടായിരുന്നവരുടെ ഭഹളം വര്‍ദ്ധിച്ചു. ഒടുവില്‍ ഡ്രൈവര്‍ സഹികെട്ടപ്പോള്‍ ടോര്‍ച്ചിനു വേണ്ടി ആവശ്യപ്പെട്ടു. ബസ്സിനു മുന്‍പില്‍ ഇരു വശങ്ങളിലും രണ്ടുപേര്‍ ടോര്‍ച്ച്‌ അടിച്ചു പിടിച്ചു. ഇടയ്ക്ക് ടോര്‍ച്ചിനു പ്രകാശം കുറഞ്ഞു ഡ്രൈവര്‍ക്ക് ദേഷ്യം അപ്പോള്‍ യാത്രക്കാരുടെ ചീത്തവിളിയും ഒന്നും പറയേണ്ട പൊടിപൂരം തന്നെ. ഒരു വിധം പ്രധാന റോഡില്‍ എത്തി മറ്റൊരു ബസ്സ് വന്നു.

യാത്രക്കാരെല്ലാം ആ ബസ്സില്‍ കയറി അപ്പോള്‍ കണ്ടക്ടറുടെ കമന്റ്,എല്ലാവരും ടിക്കെറ്റ് എടുക്കണം കുറച്ചു സമയം ശാന്തരായിരുന്ന യാത്രക്കാര്‍ വീണ്ടും അലറാന്‍ തുടങ്ങി. ഡിക്ഷ്ണറിയില്‍ ഇല്ലാത്ത വാക്കുകളായിരുന്നു പിന്നീട്, കണ്ടക്ടര്‍ വാശി ഉപേക്ഷിച്ചു. എന്തായാലും പിന്നീട് ആ ബസ്സിനു ഹെഡ്‌ ലൈറ്റ്‌ പ്രശ്നം നമ്മള്‍ എത്താനുള്ള സ്ഥലം വരെ വന്നിട്ടില്ല.

" ബസ്സ്‌ യാത്രയ്ക്കിടയില്‍ ഹെഡ്‌ ലൈറ്റ്‌ വര്‍ക്ചെയ്യുന്നില്ലെങ്കില്‍ ഉടനടി ആശ്വാസം " ടോര്‍ച്ചിന്‍റെ പരസ്യത്തിനു വേണെങ്കില്‍ ചേര്‍ക്കാമെന്നു തോന്നിപ്പോയി.

എന്തായാലും ഒരു യാത്ര തിരിക്കുന്നതിനു മുന്പ് ടോര്‍ച്ച്‌ എടുക്കുന്നത് നല്ലതാണു എന്നൊരു ചിന്ത അന്നാണ് നമ്മള്‍ക്ക് ഉണ്ടായത്. നിങ്ങളും കരുതിക്കോളൂ ... ശുഭയാത്ര നേരുന്നു.

Friday, October 23, 2009

ചിരിയിലെ കണ്ണീര്‍പ്പുളിപ്പ്

പുതുമയുള്ളതും ആസ്വാദ്യകരവുമായ എന്തെങ്കിലും ഒന്നു കാണാന്‍ കഴിയുമെന്ന് കരുതിയാണ് ടിവിക്ക് മുന്നില്‍ ഇരുന്നത്. സാധാരണയായി കണ്ടുകൊണ്ടിരിക്കുന്ന ചാനലുകളില്‍ ഇഷ്ടപ്പെട്ടതോന്നുമില്ല തുടര്‍ന്നു ചാനലുകളോരോന്നായി മാറ്റിക്കൊണ്ടിരുന്നു ഒന്നില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്, ചാര്‍ലിചാപ്ളിന്‍റെതായിരുന്നു. പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യം! എന്ന് പറയാറില്ലേ, അതുതന്നെ. എനിക്കിഷ്ടവുമാണ്. "ഗോള്‍ഡ്‌ റഷ്" ആയിരുന്നു. പണ്ടെന്നൊ കണ്ടുമറന്നതുപോലെ.

പഴയകാലം ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. അന്നു സ്കൂളില്‍ പഠിക്കുന്ന സമയം വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പ്രൊജെക്ടെര്‍ ഉപയോഗിച്ച് ചെറുസ്ക്രീനില്‍ സ്കൂളില്‍ സിനിമ കാണിക്കുമായിരുന്നു. ഒരു മാസം മുന്‍പേ തന്നെ ക്ലാസ്സ്‌ ടീച്ചര്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ പറയുമായിരുന്നു. അടുത്ത മാസം ഇത്രാം തീയതി സ്കൂളില്‍ സിനിമയുണ്ട്, അതിനായി അമ്പതുപൈസാ എല്ലാവരും വീട്ടില്‍നിന്നും കൊണ്ടുവരണം. വീട്ടില്‍ നിന്നും പൈസ കിട്ടുവാനാനെങ്കില്‍ നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ആയിരിക്കും തരിക. അതുകഴിഞ്ഞാല്‍ സിനിമക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. സിനിമയുടെ പെരിനോന്നും പ്രസക്തിയില്ല. കുട്ടികളെ ചിരിപ്പിക്കാന്‍ നല്ലത് ഇതായിരിക്കും എന്നു കരുതിക്കാണും സാറന്മാര്‍.

ദരിദ്രന്‍റെ കാഴ്ചക്കോണിലൂടെ ജീവിതസാഹചര്യങ്ങളെ ചിത്രീകരിക്കാനായിരുന്നു ചാപ്ലിന് എന്നും താല്‍പ്പര്യം. ദാരിദ്ര്യമാണ് ചാപ്ലിനെ അഭിനയരംഗത്തേക്ക്‌ എത്തിച്ചത് തന്നെ അതുകൊണ്ട് ദാരിദ്ര്യത്തിന്‍റെ വിഷമസന്ധികളും ചിരിയുടെ പൊട്ടിത്തെറിയുടെയിടയിലും ചാപ്ലിന്‍ ചിത്രങ്ങളിലൊക്കെ തലനീട്ടുന്നത് കാണാം.

ഏകാന്തനായി മലമുകളിലേക്കു നടന്നു കയറുന്ന ഭാഗ്യാന്വേഷിയുടെ വേഷത്തിലാണ് ചാപ്ലിനെ കണ്ടുമുട്ടുന്നത്. ഒരു കരടിയില്‍നിന്നും രക്ഷപെട്ടു ബ്ലാക്ക്‌ ലാര്‍ടെര്‍ എന്ന കുറ്റവാളിയുടെ കൂടാരത്തില്‍ എത്തിച്ചേരുന്നു. അവിടെ തടിയനായ ഒരുവന്‍ എത്തിച്ചേരുന്നു ജിം. പിന്നീട് ഭക്ഷണാന്വേഷണത്തിന് ഉള്ള തയ്യാറെടുപ്പാണ്. മൂന്നുപേരും നറുക്കെടുപ്പ് തീരുമാനിക്കുന്നു. ബ്ലാക്ക്‌ ലാര്‍ടെര്‍ക്കാണ് കുറിവീണത്‌. ഭക്ഷണം തേടിയിറങ്ങിയ അയാള്‍ക്ക്‌ രണ്ടു നിയമ പാലകരുമായി ഏറ്റുമുട്ടേണ്ടിവന്നു. ജിമ്മും ചാപ്ലിനും ഏറെനേരം കാത്തിരുന്നു ബ്ലാക്ക്‌ തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചു. ഒടുവില്‍ ചാപ്ലിന്‍ തന്‍റെ ബൂട്ടുതന്നെ പുഴുങ്ങി ഭക്ഷിക്കാന്‍ തീരുമാനിച്ചു. അവിടെയും " കയൂക്കുള്ളവന്‍ തന്നെ കാര്യക്കാരന്‍ ". ബൂട്ടിന്‍റെ "മാംസളമായ" ഭാഗം മുഴുവന്‍ തടിയനും ശക്തനുമായ ജിം ചാപ്ലിനില്‍ നിന്നും പിടിച്ചു വാങ്ങുന്നു. ആണികളും, സോളും, ലേസും വിശിഷ്ട ഭക്ഷണമായി കണ്ടു ആസ്വദിച്ചു കഴിക്കുന്ന ചാപ്ലിന്‍.

ചിന്താ ശൂന്യനായ ആളുകളില്‍ മാത്രമേ ചിരിയുടെ മധുരം നിറയൂ. വിവേകശാലികള്‍ക്ക് ആ രംഗം കണ്ണീരിന്‍റെ പുളിപ്പാണ് നിറയ്ക്കുക. അബലനായ ചാപ്ലിന് ബലവാനായ ജിമ്മിന്‍റെ ആര്‍ത്തിപൂണ്ടുള്ള തീറ്റി ഒരുതരം ഭയത്തോടെ നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളു. നിരവധി സംഭവവികാസങ്ങള്‍ക്ക് ശേഷം ജിമ്മും ചാപ്ലിനും ധനികരായിത്തീരുന്ന ശുഭാന്തത്തിലാണ് കഥ അവസാനിക്കുന്നത്‌.

ചാപ്ലിന്‍ ചിത്രങ്ങള്‍ ചിന്തയുടെ അകത്തളത്തിലേക്കു പ്രവേശിക്കാതെ ചിരിയുടെ പുറത്തളങ്ങളിലാണ് പ്രതിഷ്ടിക്കപ്പെടുന്നതും ആസ്വദിക്കുന്നതും. അതുകൊണ്ടാവും ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ ഇടംപിടിക്കാതിരുന്നതും. അറിയില്ല. ചിരി എന്നതു അന്യന്‍റെ വേദനയാണ്. സ്വന്തം വേദനകളെ മറച്ചുകൊണ്ട്‌ സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യാന്‍ ഒരു പക്ഷെ ചാപ്ലിന് മാത്രമേ സാധിക്കൂ. വെറും തട്ടിതടയലുകളും, ഉരുണ്ടുവീഴലും അമളികളുനര്‍ത്തുന്ന ചിന്താശൂന്യമായ ചിരിമാത്രമാണെങ്കില്‍ കാലദേശാതിവര്‍ത്തികലായി നിലനില്‍ക്കില്ലായിരുന്നു.

'ദാരിദ്ര്യത്തിന്‍റെ തത്ത്വശാസ്ത്രത്തിനു കാറല്‍മാര്‍ക്സ് തത്ത്വശാസ്ത്രത്തിന്‍റെ ദാരിദ്ര്യത്തിലൂടെ മറുപടി പറഞ്ഞെങ്കില്‍, ദാരിദ്ര്യത്തിന്‍റെയും വിശപ്പിന്‍റെയും തത്ത്വശാസ്ത്രത്തെ ലളിതമായും അതിതീവ്രമായും അവതരിപ്പിക്കുകയാണ് ചാപ്ലിന്‍ ചെയ്തത് എന്ന് എനിക്കു തോന്നുന്നു. വെറും തോന്നലുകലായിരിക്കാം'.

Monday, October 19, 2009

മുത്തശ്ശിയും പഴമയുടെ മൊഴിമുത്തുകളും

മുത്തശ്ശിക്കു ആരോടും വഴക്ക് പറയാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു. പ്രത്യേകിച്ച് എന്നോട്, തലതെറിച്ചവന്‍, അസുരവിത്ത്‌ ... എന്നാല്‍ മറ്റുള്ളവര്‍ മുത്തശ്ശിയുടെ താളത്തിനൊത്ത് തുള്ളും. മറ്റൊന്നുമല്ല പഴയ വിശ്വാസം മുറുക്കെപ്പിടിക്കുന്നു.

അന്നു രാവിലെ കാക്കയുടെ കരച്ചില്‍ നീണ്ടുനിന്നപ്പോള്‍ മുത്തശ്ശി അമ്മയോട് പറഞ്ഞിരുന്നു ഇന്ന് ആരോ വരുന്നുണ്ട് രണ്ടുപേര്‍ക്കുള്ള അരി കൂടുതലിട്ടോളൂ. പറഞ്ഞത് അച്ച്ചട്ടം കുറച്ചു കഴിഞ്ഞപ്പോള്‍ പ്രതീക്ഷിക്കാതെ ഒരാള്‍ വന്നു. മുത്തശ്ശി ദൂരെനിന്നും കണ്ടെന്നുതോന്നുന്നു.

എടാ.. ഉമ്മറത്തു ആരോ വന്നിരിക്കുന്നു നീ പോയി നോക്കിയെ.. ഒരുകിണ്ടീം വെള്ളവും കൊണ്ടുകൊടുക്കൂ. അയാള്‍ കാല്‍കഴുകി കിണ്ടി ഏല്പിച്ചു. ഞാനത് യഥാ സ്ഥാനത്ത് വയ്ക്കുകയും ചെയ്തു.

ഉടനെ മുത്തശ്ശി, കിണ്ടിയുടെ വാലെങ്ങോട്ടാടാ.. തിരിച്ചു കിഴക്കോട്ടു വയ്ക്കെടാ " തലതെറിചവന്‍ ". ഞാന്‍ അയാളുടെ സംസാരം കേള്‍ക്കാന്‍ വാതില്‍പ്പടിയുടെ മുകളില്‍ചെന്നുനിന്നു. അപ്പോള്‍, വാതില്‍പടിയുടെ മുകളിലാണോടാ നില്‍ക്കുന്നത് താഴെ നില്‍ക്കെടാ. ഞാന്‍ ഇറങ്ങി ചുമര്‍ ചാരി തലയില്‍ കൈവച്ചു നിന്നു,
മുത്തശ്ശി ദേഷ്യത്തോടെ ഇവിടെ ആരെങ്കിലും മരിച്ചോ.. തലയില്‍ നിന്നും കൈയ്യെടുക്കെടാ. ങാ .. ഇക്കണക്കിനാണെങ്കില്‍ എന്നെ തമ്പുരാന്‍ വേഗം മുകളിലോട്ട് വിളിക്കും ഉറപ്പാ ...

എനിക്ക് തോന്നി മുത്തശ്ശിക്കു നാല് കണ്ണുണ്ടോ. കുശലം പറയുന്നതിനിടെ ഇതൊക്കെ എങ്ങിനെയാ കാണുന്നത്. പ്രായമേറുമ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും കൂടികൂടി വരുന്നുണ്ടോ.

സന്ധ്യക്ക്‌ വിളക്കുവയ്ക്കാറായാല്‍ ആകപ്പാടെ ഒരുതിരക്കാന്, എനിക്കുതോന്നും ഇന്നുമാത്രമേ ഉള്ളൂ ഇതോക്കെ ലോകം അവസാനിച്ചോ? വീടും പരിസരവും വൃത്തിയാക്കാന്‍ നിര്‍ദ്ദേശം കൊടുക്കലും, അഥവാ ഇത്തിരി വൈകിപ്പോയാല്‍ ഇരുത്തി പൊറുപ്പിക്കില്ല. അനുജത്തിയാണേല്‍ 'കീരിയും പാമ്പും'പോലെയാണ് രണ്ടുപേരും.

സന്ധ്യാനാമം ചോല്ലാനിരുന്നാല്‍ കുട്ടികള്‍, നമ്മളെല്ലാവരും വിളക്കിനു മുന്പിലിരുന്നു ആഴ്ചകളും, പക്കങ്ങളും, ഗുണഗോഷ്ടങ്ങളും... തെറ്റിയാല്‍ മുത്തച്ഛന്‍റെ വക ശകാരം, ആ കുറച്ചു സമയം മാത്രമേ മുത്തഛനു കിട്ടൂ. ആസമയത്ത് മുത്തശ്ശി അടുക്കള ഭരണമായിരിക്കും.

രാത്രിയായാല്‍ അറിയാതെന്കിലും ഒന്ന് ചൂളം വിളിച്ചാലോ ഉടനെ കേള്‍ക്കാം. ആരാത് ചൂളം വിളിക്കുന്നത്‌ ഇഴജന്തുക്കള്‍ കടന്നുവരാന്‍, ഇത് കേള്‍ക്കുമ്പോള്‍ തോന്നും ഇഴജന്തുക്കള്‍ ചൂളം വിളി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ് ഓടിവരാന്‍. ഇനി അറിയാതെന്കിലും അടുക്കളയില്‍ നിന്നും പാത്രം തെന്നി വീണാലോ, ഉടനെ തുടങ്ങും ദു:ശകുനം എന്തോ കഷ്ടകാലം വരാന്‍ പോകുന്നു എന്നൊക്കെ.

വീട്ടിലാരെങ്കിലും വരാന്‍ വൈകിയാല്‍, അവര്‍ വന്ന ശേഷം മാത്രമേ മുത്തശ്ശി എന്തെങ്കിലും കഴിക്കൂ.. വഴീലുടെ കന്നുംനട്ടിരിക്കുന്നുണ്ടാവും പാവം അത്ര സ്നേഹവുമായിരുന്നു എല്ലാവരോടും.

ഒരുനാള്‍ അനുജന്‍ വീട്ടില്‍നിന്നും അമ്മയോട് വഴക്കടിച്ചായിരുന്നു സ്കൂളിലേക്ക് പോയിരുന്നത്. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞും എത്തിയില്ല. അമ്മയ്ക്ക് ഒരുപ്രശ്നവുമില്ലായിരുന്നു. അപ്പുറത്തെ ചെറുക്കന്‍റെ വീട്ടില്‍ പോയിക്കാണും, മുത്തശ്ശിയുടെ ഇടയ്ക്കിടെയുള്ള ചോദ്യങ്ങള്‍ക്ക് അമ്മയ്ക്ക് മറുപടിപറഞ്ഞു മടുത്തു, മുത്തശ്ശി വഴിയില്‍ നോക്കിയിരിക്കുകയാണ്, ഇടയ്ക്ക് കണ്ണുനീരും വരുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവനവന്നു. സാധാരണ മുത്തശ്ശിയാണ് തുടക്കം കുറിക്കുക. അന്ന് മുത്തശ്ശി ഒരക്ഷരം മിണ്ടീലാ. ഞാന്‍ കരുതി അല്‍പ്പ സമയം മുന്‍പേ കണ്ടിരുന്ന മുത്തശ്ശി തന്നെയാണോ ഇത്.

ആയിടയ്ക്കാണ് ചിറ്റമ്മയുടെ അസുഖം കൂടുതലെന്ന് പറഞ്ഞു ചിറ്റപ്പന്റെ മകന്‍ വന്നത്. കേള്‍ക്കേണ്ട താമസം ഒരു കെട്ടും തയ്യാറാക്കി യാത്രയ്ക്ക് ഒരുങ്ങി നിന്നു. നമ്മള്‍ക്കൊക്കെ അത്ഭുതമാണ് എങ്ങിനെ ഇത്രപ്പെട്ടെന്നു തയ്യാറായി പുറപ്പെട്ടു.

ഒന്ന് രണ്ടു തവണ വീട്ടില്‍ നിന്നും വഴക്കുപറഞ്ഞു ദേഷ്യം വന്നപ്പോള്‍ വീട്ടില്‍ നിന്നും " വാക്കൌട്ട് "നടത്തി ഇളയമ്മയുടെ വീടില്‍പോയിരുന്നു. പിറ്റേന്ന് തന്നെ തിരിച്ചെത്തുകയും ചെയ്യും. ഓരോ തമാശ ...

ഇപ്രാവശ്യം മുത്തശ്ശി പൊയ്ക്കഴിഞ്ഞപ്പോള്‍ തികച്ചും ശൂന്യത, ഇടയ്ക്കിടെ അമ്മ പറയുന്നുണ്ടായിരുന്നു, എന്തൊക്കെ പറഞ്ഞാലും മുത്തശ്ശി ഇല്ലാത്ത ഈ വീടിനു ഒരനക്കവുമില്ല ഒച്ചയുമില്ല. എനിക്കും അങ്ങിനെ തന്നെയായിരുന്നു ഒരു വീര്‍പ്പു മുട്ടല്‍. പിറ്റേന്ന് തന്നെ മുത്തശ്ശി തിരിച്ചു വന്നു.

വരും വഴിയില്‍ ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു ഈ തുളസിത്തരയിലെ തുളസിക്ക് വെള്ളം ഒഴിച്ചില്ലേ ഇത് മുഴുവനും വാടിയിരിക്കുന്നു. ഒരു വകയ്ക്കു കൊള്ളാത്തവര്‍, തിന്നുമുടിച്ചു നടക്കുന്നു ....

Tuesday, October 13, 2009

മദ്യവും മധുരാക്ഷിയും



അധാര്‍മ്മികത്തിന്‍റെ പ്രതിരൂപമായ ഒരു സുഹൃത്ത്‌ എനിക്കുണ്ടായിരുന്നു.

ഒരു ഹര്‍ത്താല്‍ ദിവസമായിരുന്നു, അന്നു മുഴുവന്‍ സമയവും വീട്ടിലിരുന്നു മടുപ്പു പിടിച്ചപ്പോഴാണ് സുഹൃത്തിന്‍റെ കാര്യം മനസ്സിലേക്കു കടന്നു വന്നത്. അവനാണെങ്കില്‍ കലയെ സ്നേഹിക്കുന്നവനും കൂടാതെ സിനിമകളെ ക്കുറിച്ച് വിശകലനം ചെയ്യാന്‍ നിപുണനും. എന്തും മുഖം നോക്കാതെ പറയുന്ന പ്രകൃതം. അവനെ കണ്ടിട്ടും നാളേറെയായി.

ഇഷ്ടന്‍ മുഴുമദ്യപാനിയായിരുന്നു അതുകൊണ്ടുതന്നെ ഔചിത്യ രഹിതനും. രാത്രിയേറെ കഴിഞ്ഞു അറിഞ്ഞതേയില്ല അടുത്തിറങ്ങിയ ചലച്ചിത്രത്തിലെ "വങ്കത്തെ" ക്കുറിച്ച് വായതോരാതെ സംസാരിച്ചു കൊണ്ടിരിക്കയാണ് അവന്‍.
അത് തന്നെയാണ് പ്രകൃതവും. മുഴുമിപ്പിക്കാതെ ശ്രോതാവിനെ വിടുകയുമില്ല.

ഇടയ്ക്ക് മദ്യക്കുപ്പിയെ നോക്കി " ഛെ..ഛെ " എന്ന ശബ്ദമുണ്ടാക്കി ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ടു,
വീട്ടിനകത്തേക്ക്‌ തലയിട്ടുകൊണ്ടു വിളിച്ചു പറഞ്ഞു " മോളേ " ഇങ്ങുവന്നെ,
ഒരു പത്തു പതിനഞ്ചു വയസ്സുപ്രായമുള്ള പെണ്‍കുട്ടി അകത്തുനിന്നും അവന്റെ അടുത്തു വന്നു നിന്നു.

സുഹൃത്ത്‌- മോളേ രണ്ടു ഡ്രം വാങ്ങി വാ സ്നേഹത്തോടെ ..
അവള്‍ കുപ്പിയും പണവും എടുക്കാന്‍ അകത്തേക്ക് കയറിചെന്നപ്പോള്‍ ഞാന്‍ എതിര്‍ത്തു.

"പെണ്‍കുട്ടിയല്ലേ, കൂടാതെ കൂരിരുട്ടും ഈ സമയത്ത് ചാരായ ഷാപ്പില്‍ അയക്കുന്നത് ശരിയല്ല"

സുഹൃത്ത്- അത് സാരമില്ല, ഷാപ്പ്‌ ദൂരെയല്ല നീ വരുമ്പോള്‍ കണ്ടില്ലേ !!
ആവളവിലാണ് അയാള്‍ കൈചൂണ്ടിക്കാണിച്ചു പറഞ്ഞു, എന്നും വാങ്ങാറുള്ളതാണ്.

" നിങ്ങള്‍ കൂടിപ്പോകുക അല്ലെങ്കില്‍ ഞാന്‍ വാങ്ങിത്തരാം മകളെ അയക്കരുത്‌ " ഞാന്‍ നിര്‍ബന്ധിച്ചു.

ഇതിനകം പെണ്‍കുട്ടി റോഡിലിറങ്ങി കഴിഞ്ഞിരുന്നു. ഉടനെതന്നെ തിരിച്ചെത്തുകയും ചെയ്തു.
അവളുടെ കൂടെ സുന്ദരിയായ യുവതിയും, അകലെ നിന്നും കാലിനണിഞ്ഞ മണിച്ചങ്ങലയുടെ ശബ്ദം കേട്ടിരുന്നു. അവളുടുത്ത ഉടയാടകള്‍ " മിസ്സ്‌ വെള്‍ഡ്‌ " പോലും പിന്നില്‍ നില്‍ക്കേണ്ടിവരും എന്ന് തോന്നിപ്പോയി.

യുവതി- ഞാന്‍ പറഞ്ഞില്ലേ നിങ്ങളോടെ മകളെ ഇരുട്ടത്ത്‌ ഒറ്റയ്ക്ക് അയക്കരുതെന്നു. അവിടെനിന്നു ഒരു കുടിയന്‍ കുട്ടിയെ കയറിപ്പിടിച്ചു, അവര്‍ പിറകെവന്നപ്പോള്‍ കുട്ടിയെ രക്ഷിക്കണമല്ലോ അതുകൊണ്ടാണ് കൂടെ വന്നത്. വിടര്‍ന്ന കണ്ണുകള്‍ കൂടുതല്‍ മിഴിച്ചുകൊണ്ട് യുവതി പറഞ്ഞു. ഉടനെ പോകുകയും ചെയ്തു.

മധുരമൊഴി " മധുരാക്ഷി " തന്നെ ഞാനിതുവരെ അവളെ ഇവിടെ കണ്ടില്ലല്ലോ "

കള്ളു ഷാപ്പുകാരന്‍റെ ഭാര്യയാണ് സുഹൃത്ത്‌ പറഞ്ഞു.

ഞാന്‍ അത്ഭുതപ്പെട്ടു പോയി ഷാപ്പുകാരനെ കണ്ടിരുന്നു ഒരു " കരുമാടിക്കുട്ടന്‍ " ഇതെങ്ങിനെ സംഭവിച്ചു,
" പാറക്കെട്ടിനുള്ളില്‍ റോസാപ്പൂവോ "

സുഹൃത്ത്‌ - അയാളുടെ ഭാര്യമാരിച്ചിട്ടു അഞ്ചു വര്‍ഷമായി മകനാണെങ്കില്‍ മുപ്പതഞ്ഞു വരും പ്രായം പുരനിറഞ്ഞു നില്‍ക്കുന്നു. ഒരുനാള്‍ മകന് വേണ്ടി പെണ്ണുകാണാന്‍ പോയ തന്ത പെണ്ണിനെ കണ്ടപ്പോള്‍ തന്നത്താന്‍ കാമാസക്തനായി അവളെ അടിച്ചോണ്ടു വന്നതാണ് പോലും. അന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനോട് പറഞ്ഞത് ചന്തയ്ക്കു " മീന്‍ വാങ്ങാന്‍" പോയതാണെന്ന്. അത് കഴിഞ്ഞു കൂടെക്കൂടെ ഇവളെ കാണാന്‍ പോകുകയും. ഒരുനാള്‍ വരുമ്പോള്‍ കൂടെ ഈ സാധനവും ഉണ്ടായിരുന്നു. ഒരുകണക്കില്‍ ശരിതന്നെയല്ലെ നല്ല " കിളിമീന്‍ " തന്നെയല്ലേ !!
അവളുടെ മുന്കാലചരിത്രം എനിക്കറിയില്ല. ഇങ്ങിനെയാണെങ്കില്‍ അറിഞ്ഞിട്ടെന്താ കാര്യം ?

നല്ല " ബെസ്റ്റ് ഫാമിലി " ഞാന്‍ പറഞ്ഞു.

ഇടയ്ക്ക് ചാരായഷാപ്പില്‍നിന്നും കള്ളുകുടിയന്മാരുടെ ഒച്ച ഉയര്‍ന്നു പൊങ്ങുന്നുണ്ടായിരുന്നു.
ഇടയിലൊരുത്തന്‍ ഉച്ചത്തില്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു " ടച്ചിങ്ങ്സ്‌ " ഒന്നുമില്ലേ മോളെ !!!

സുഹൃത്ത്‌ - അവളില്ലേ !! അതിനാണല്ലോ അവള്‍ " തൊടാനും പിടിക്കാനും " വേറെ ലൈസന്‍സ് വേണോ ?
" പീഢനം " എന്ന വാക്ക് കണ്ടുപിടിച്ചതുതന്നെ ഇവളുമാര് കാരണമാണെന്ന് തോന്നുന്നു. ആണുങ്ങളുടെ ക്ഷമയ്ക്കും ഒരു പരിധിയില്ലേ .. ഹ ഹാ ... അയാള്‍ ചിരിച്ചു.

പിന്നെ അവള്‍ ഇന്നേവരെ ഈവീട്ടില്‍ മുന്‍പേ വന്നിട്ടില്ല. ഇന്നെന്തോ ! ചിലപ്പോള്‍ ഒരു " ഇര " യെകണ്ടിട്ടാകും സുഹൃത്ത്‌ ചിരിച്ചു കൊണ്ട് ശ്രിംഗാരഭാവത്തില്‍ മുഖത്തൊരു ചെറു ചിരിയോടെ എന്നെ നോക്കി പറഞ്ഞു.

ഞാനാണെങ്കില്‍ രാത്രിയില്‍ കുട്ടിയെ ചാരായം വാങ്ങാന്‍ അയച്ചതില്‍ പ്രതിഷേധിച്ചു സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി നടന്നു. ഞാന്‍ ഓര്‍ത്തു തന്‍റെ പിതാവും ചാരായത്തിനുവേണ്ടി ഉറക്കത്തിനിടെ വിളിച്ചു ഉണര്‍ത്തി പറഞ്ഞയച്ചതാനല്ലോ ? അങ്ങിനെയാണെങ്കില്‍ ചങ്ങാതിയുടെ വീട് ഉപേക്ഷിക്കുമ്പോള്‍ എന്റെ വീടും ഉപേക്ഷിക്കെണ്ടതല്ലേ. ഓരോന്നും മനസ്സില്‍ പറഞ്ഞു നടന്നവിടെ നിന്നും ഇറങ്ങി നടന്നു.

നന്നേ ഇരുട്ടിയിരുന്നു, രാത്രി പതിനൊന്നായി ക്കാനും. നേരത്തെ ഇറങ്ങിയതനുകാരണം വിളക്കൊന്നും കരുതിയുമില്ല.
പോകുന്നവഴി ചാരായ ഷാപ്പില്‍ നിന്നും " മധുരമൊഴി " ഉയര്‍ന്നു "

ഏയ്‌ .. ഏയ്‌ .. ഇങ്ങു വന്നെ ' ടോര്‍ച്ച് " എടുത്തോളൂ ... നാളെ എത്തിച്ചാല്‍ മതി. മുന്‍പേ വന്ന യുവതിയായിരുന്നു.

" വീട്ടില്‍ ഭാര്യ പോലും ഇങ്ങിനെ അഭിസംബോധന ചെയ്തതായി ഓര്‍ക്കുന്നില്ല "

ഞാന്‍ ഒരു നിമിഷം അവിടെ നിന്നു. ഉടനെ കേള്‍ക്കാത്ത ഭാവത്തില്‍ കൂടുതല്‍ വേഗത്തില്‍ വീട്ടിലോട്ടു നടന്നു. അപ്പോള്‍ ഷാപ്പില്‍ നിന്നും യുവതി ഉറക്കെ പറഞ്ഞു.

" ഓ .. ഒരു പുണ്യാളന്‍ വന്നിരിക്കുന്നു " ... ഇതുകേട്ട് കള്ളുകുടിയന്മാര്‍ ഉറക്കെ ചിരിക്കുന്ന ഒച്ച ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരുന്നു.

വാല്‍ക്കഷ്ണം: നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണി മുറവിളി കൂട്ടുന്ന സംഘടനകള്‍, എന്തിനുവേണ്ടി ?, ഇവിടെ ഇത്രയും കള്ളുകുടിയന്മാരെ ഇവള്‍ ഒരുത്തിയാണ് നിയന്ത്രിക്കുന്നത്. അല്‍പ്പം സൗന്ദര്യം കൂടിയുണ്ടെങ്കിലോ പിന്നെന്തു വേണം. പകലന്തിയോളം പണിചെയ്തുവരുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇത്തിരി രുചിയുള്ള ശാപ്പാട് ഉണ്ടാക്കികൊടുതെന്കില്‍ എന്നാശിച്ചു പോകുന്നു. ഉപയോഗിക്കുന്ന ഉടയാടകളും കുറഞ്ഞുകുറഞ്ഞു കൊണ്ടിരിക്കയല്ലേ, ഒരു പരിധിവരെ പീഡനങ്ങള്‍ക്ക് കാരണം ആണുങ്ങളെപ്പോലെ പെണ്ണുങ്ങള്‍ക്കും ഉത്തരവാദിത്തമില്ലേ !!!!